കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ (ഡി.ആർ കോംഗോ) ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 148 പേർക്ക് ദാരുണാന്ത്യം. നൂറിലേറെ പേരെ കാണാതായി. ചൊവ്വാഴ്ച രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറൻ മേഖലയിലുള്ള കോംഗോ നദിയിൽ എംബാൻഡക പട്ടണത്തിന് സമീപമായിരുന്നു അപകടമെന്ന് അധികൃതർ പറയുന്നു. അപകട സമയം 500 ഓളം പേരാണ് തടിക്കൊണ്ട് നിർമ്മിക്കപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. തീപിടിത്തത്തെ തുടർന്ന് ബോട്ട് നദിയിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്നവരിൽ ഒരാൾ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീപടർന്നതാണ് അപകടത്തിലേക്ക് നയിച്ചത്. യാത്രക്കാരിൽ നിരവധി പേരെ രക്ഷിക്കാനായെങ്കിലും പലർക്കും സാരമായ പൊള്ളലേറ്റിട്ടുണ്ട്. പരിധിയിലേറെ യാത്രക്കാരുമായി സഞ്ചരിക്കുന്നതിനാൽ കോംഗോയിൽ ബോട്ടപകടങ്ങൾ പതിവാണ്. രാജ്യത്ത് വിദൂര പ്രദേശങ്ങളിലെയും മറ്റും ജനങ്ങൾ ഗതാഗതത്തിന് പ്രധാനമായും ആശ്രയിക്കുന്നത് നദികളെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |