ന്യൂഡൽഹി : കുടുംബത്തെ കാണണമെന്ന മുംബയ് ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ആവശ്യത്തെ എൻ.ഐ.എ എതിർത്തു. ഡൽഹി പട്യാല ഹൗസ് കോടതിയെയാണ് എതിർപ്പറിയിച്ചത്. നിർണായക വിവരങ്ങൾ കുടുംബവുമായി പങ്കുവച്ചേക്കാം. ഭീകരാക്രമണത്തിലെ ആസൂത്രണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഈ സമയത്ത് റാണയുടെ ആവശ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും എൻ.ഐ.എ വ്യക്തമാക്കി. വാദം കേട്ട കോടതി റാണയുടെ ആവശ്യത്തിൽ വിധി പറയാൻ മാറ്റി. ഇന്ന് വിധി പറഞ്ഞേക്കും. പാർക്കിൻസൺസ്, മറവിരോഗം തുടങ്ങി 33ൽപ്പരം ആരോഗ്യപ്രശ്‌നങ്ങൾ തനിക്കുണ്ടെന്ന് റാണ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബവുമായി ആശയവിനിമയം നടത്തണമെന്ന് കോടതിയിൽ അപേക്ഷ നൽകിയത്. ഏപ്രിൽ 10നാണ് റാണയെ യു.എസിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |