അടിമാലി: പിന്നാക്ക ജനതയുടെ ഉയർത്തെഴുന്നേൽപിന്റെ ശബ്ദമാണ് വേടന്റേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ആ പാട്ടിന് ആകർഷണമുണ്ട്. പറ്റിയ തെറ്റ് വേടൻ അംഗീകരിച്ചു. തിരുത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി. പുലിപ്പല്ലിന്റെ പേരിൽ വലിയ കേസുണ്ടാക്കാൻ ശ്രമിച്ചു. അത്തരത്തിൽ അദ്ദേഹത്തെ അവസാനിപ്പിക്കാൻ നോക്കിയാൽ അംഗീകരിക്കില്ല. അദ്ദേഹത്തിന് വേദികൾ ലഭിക്കണം. അദ്ദേഹത്തെ സമൂഹത്തിന്റെ ഭാഗമായി ചേർത്ത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |