വഷിംഗ്ടൺ: യു.എസിൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയ നികുതി 145 ശതമാനത്തിൽ നിന്ന് 80 ശതമാനമായി കുറച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുടെയും യു.എസിന്റെയും ഉന്നതതല പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്. ചൈനയുടെയും മറ്റും ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വൻ നികുതി ചുമത്തിയത് വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് യു.എസ് വിപണിയിൽ ആശങ്ക ഉയർന്നതിനെ തുടർന്നാണ് പ്രഖ്യാപനം. ട്രംപിന്റെ താരിഫ് പ്രഖ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ചത് ചൈനയെയാണ്. എന്നാൽ, യു.എസ് കനത്ത ചുങ്കം ചുമത്തിയതിന് തിരിച്ചടിയായി ചൈനയും താരിഫ് വർദ്ധിപ്പിച്ചിരുന്നു. നിലവിൽ യു.എസ് തീരുവ 145 ശതമാനവും ചൈനയുടേത് 125 ശതമാനവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |