SignIn
Kerala Kaumudi Online
Sunday, 22 June 2025 8.44 PM IST

നെടുമ്പാശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ആഭ്യന്തര അന്വേഷണം ആരംഭിച്ചു

Increase Font Size Decrease Font Size Print Page
ivin-jijo

കൊച്ചി: എറണാകുളത്ത് ഐവിൻ ജിജോയെ (24) കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സിഐഎസ്‌എഫ് ഡിഐജി ആർ പൊന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഐവിൻ ജിജോയെ രണ്ട് സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയത്.

കേസിൽ പ്രതികളായ വിനയകുമാർ ദാസ്, മോഹൻ എന്നിവർക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ മേയ് 29 വരെ റിമാൻഡ് ചെയ്‌തിരുന്നു. കൊല്ലാൻ വേണ്ടി കാറിടിപ്പിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇവർക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി ശിക്ഷ കടുപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ കോടതി പരിസരത്ത് യൂത്ത് കോൺഗ്രസിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു.

ബുധനാഴ്ച രാത്രി പത്തിന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം നായത്തോട് വച്ചായിരുന്നു സംഭവം. പ്രതികൾ മദ്യലഹരി​യി​ലായി​രുന്നു. സിഐഎസ്എഫുകാരുടെ കാറി​നെ യുവാവ് മറികടക്കുന്നതിനിടെ കാറുകൾ ഉരസി. അസഭ്യം പറഞ്ഞശേഷം വിനയകുമാർ ദാസ് കാർ റിവേഴ്സ് എടുത്ത് തിരിച്ചുപോകാൻ ശ്രമിക്കവേ ഐവിൻ മുന്നിൽ കയറി നിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.

പൊലീസിനെ വിളിക്കുമെന്നും പൊലീസ് വന്നിട്ടു പോയാൽ മതിയെന്നും പറഞ്ഞു. ഇതിനിടെയാണ് കാർ വേഗതയിൽ മുന്നോട്ടെടുത്ത് ഐവിനെ ഇടി​ച്ചതും മുന്നോട്ടു പാഞ്ഞതും. ഒന്നര കിലോമീറ്റർ അകലെ കപ്പേള റോഡിലെ സെന്റ് ജോൺസ് ചാപ്പലിന് സമീപം വരെ ബോണറ്റിൽ പി​ടി​ച്ചുകി​ടന്ന് അപേക്ഷിച്ചെങ്കിലും നിറുത്തിയില്ല. ഇവിടെയെത്തിയപ്പോൾ കാർ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. റോഡിൽ വീണിട്ടും 15 മീറ്ററോളം ചക്രത്തിനടിയിലൂടെ നിരക്കിയ ശേഷമാണ് നിറുത്തിയത്. ദേഹമാകെ പരിക്കേറ്റ ഐവിൻ തൽക്ഷണം മരി​ച്ചു.

TAGS: CASE DIARY, MURDER CASE, NEDUMBASSERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.