ഒക്‌സ്‌ഫോർഡ്: ഇംഗ്ലണ്ടിലെ ബ്ലെൻഹെയിം കൊട്ടാരത്തിൽനിന്നും സ്വർണ ടോയ്‌ലെറ്റ് മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച കേസിൽ കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതി. ഇംഗ്ലണ്ടിലെ ബെർക്ക്‌ഷെയറിലെ വിങ്ക്ഫീൽഡ് സ്വദേശിയായ ഫ്രെഡ് ഡോ ആണ് രണ്ടുവർഷത്തെ ജയിൽവാസത്തിൽനിന്നും രക്ഷപ്പെട്ടത്. മോഷ്ടാക്കൾ ഫ്രെഡിനെ കേസിൽ പെടുത്തുകയായിരുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. ഒക്‌സ്‌ഫോർഡ് ക്രൗണ്‍ കോടതിയാണ് ഫ്രെഡ് ഡോയുടെ ശിക്ഷ റദ്ദാക്കിയത്.ഇറ്റാലിയൻ ആർട്ടിസ്റ്റായ മൗറിസിയോ കറ്റേലൻ ആണ് 'അമേരിക്ക' എന്ന് പേരുള്ള 18-കാരറ്റ് സ്വർണ ടോയ്‌ലെറ്റിന്റെ സ്രഷ്ടാവ്. പ്രദർശനത്തിന്റെ ഭാഗമായാണ് സ്വർണ ടോയ്‌ലെറ്റ് ഒക്‌സ്‌ഫോർഡ്‌ഷെയറിലെ ബ്ലെൻഹെയിം കൊട്ടാരത്തിൽ സ്ഥാപിച്ചത്. ന്യൂയോർക്ക് സിറ്റിയിലെ സോളമൻ ആർ. ഗഗ്ഗൻഹെയിം മ്യൂസിയത്തിനായി 2016-ലാണ് ഈ സ്വർണ ടോയ്‌ലെറ്റ് നിർമിക്കപ്പെട്ടത്. 2019 സെപ്റ്റംബറിലാണ് അഞ്ചുപേര്‍ ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തിൽ അതിക്രമിച്ചുകയറി സ്വർണ ടോയ്‌ലെറ്റ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷ്ടാക്കൾ വൈകാതെ പോലീസ് പിടിയിലായി. ഇവർക്കൊപ്പമാണ് ഫ്രെഡ് ഡോയെയും പോലീസ് കോടതിയിൽ ഹാജരാക്കിയത്. മോഷണ സ്വർണം വിൽക്കാനായി തന്നെ ബന്ധപ്പെട്ടവരോട് രണ്ടുമിനിറ്റിനുള്ളിൽ വിറ്റുതരാം എന്ന് പറഞ്ഞ ഫ്രെഡിന് 21 മാസത്തെ തടവുശിക്ഷയായിരുന്നു കോടതി ആദ്യം വിധിച്ചത്.എന്നാൽ പിന്നീട്, തനിക്ക് മോഷ്ടാക്കളെ മുൻപരിചയം ഇല്ലെന്നതും നേരത്തെ ഇത്തരത്തിലുള്ള ഒരു കേസിലും ഇയാൾ ഉൾപെട്ടിട്ടില്ല എന്നതും കോടതിയിൽ ബോധിപ്പിക്കാൻ ഫ്രെഡിനായി. ഫ്രെഡിന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |