SignIn
Kerala Kaumudi Online
Friday, 25 July 2025 4.48 PM IST

പെറോട്ടയ്ക്കും ബീഫ് ഫ്രൈയ്ക്കും ഒപ്പം ഗ്രേവി കിട്ടിയില്ലേ,​ ചോദിക്കേണ്ട,​ കാരണമിതാണ്

Increase Font Size Decrease Font Size Print Page
s

കൊച്ചി: പെറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി തള്ളി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോലഞ്ചേരി പത്താം മൈലിലെ ദി പേർഷ്യൻ ടേബിൾ എന്ന റെസ്റ്റാറന്റിനെതിരെ എറണാകുളം സ്വദേശി ഷിബു എസ്. നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരനും സുഹൃത്തും 2024 നവംബറിൽ ഈ റസ്റ്റാറന്റിൽ ബീഫ് ഫ്രൈയും പെറോട്ടയും ഓർഡർ നൽകിയിരുന്നു. ഇതിനൊപ്പം ഗ്രേവിയും ഇവർ ആവശ്യപ്പെട്ടിരുന്നു,​ എന്നാൽ ഗ്രേവി നൽകാനാവില്ലെന്ന് ഹോട്ടലുടമ പറഞ്ഞു. തുടർന്ന് ഷിബു കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകി.

തുടർന്ന് അന്വേഷണം നടത്തിയ താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്ടി ഓഫീസറും ഗ്രേവി കൊടുക്കുന്നത് ഹോട്ടലിന്റെ നയമല്ലെന്ന് റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെയാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്. ഭക്ഷണത്തിന്റെ ഗുണമേൻമ,​ അളവ്,​ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പരാതിയില്ല. ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരൻ ഉന്നയിച്ചത്. എന്നാൽ സൗജന്യമായി ലഭ്യമാക്കാമെന്ന് റസ്റ്റാറന്റ് വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

ഗ്രേവി നൽകേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കിൽ കരാറിലൂടെയോ ബാദ്ധ്യത എതിർകക്ഷിക്ക് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. അതിനാൽ ഗ്രേവി സൗജന്യമായി നൽകാത്തത് സേവനത്തിലെ ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായ പരാതി തള്ളിക്കൊണ്ട് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.

TAGS: POROTTA, GRAVY, BEEF FRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.