SignIn
Kerala Kaumudi Online
Friday, 25 July 2025 4.46 PM IST

കടലിൽ കണ്ടെയ്നർ കണ്ടാൽ അടുത്തേക്ക് പോകരുത്, 112 എന്ന നമ്പറിൽ അറിയിക്കണം, #റാപിഡ് റെസ്പോൺസ് സംഘത്തെ നിയോഗിക്കും

Increase Font Size Decrease Font Size Print Page
g

തിരുവനന്തപുരം: മുങ്ങിയ ചരക്കു കപ്പലിൽ അപകടകരമായ സാധനങ്ങൾ ഉള്ളതിനാൽ കടലിൽ അപൂർവ്വ വസ്തുക്കൾ, കണ്ടെയ്നർ എന്നിവ കണ്ടാൽ അടുത്തുപോകാനോ തൊടാനോ പാടില്ല. 112 എന്ന നമ്പരിൽ ഇക്കാര്യം അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ചു.

തീരത്ത് അപൂർവ്വ വസ്തുക്കൾ, കൺടെയ്നർ എന്നിവ കണ്ടാൽ 200 മീറ്റർ എങ്കിലും അകലെ നിൽക്കുക.
മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്ന നിർദേശം കാലാവസ്ഥാ സംബന്ധിയായി തന്നെ നല്കിയിട്ടുണ്ട്.
കണ്ടെയ്നറുകൾ കരയിൽ സുരക്ഷിതമായി മാറ്റാൻ ജെ.സി.ബി ക്രെയിനുകൾ വിനിയോഗിക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്‌പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും വടക്കന് ജില്ലകളിൽ ഒന്ന് വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കൻ ജില്ലകളിൽ ഒരോ ടീമും സജ്ജമാവാൻ നിർദേശിച്ചു. ജില്ലാദുരന്ത നിവാരണ തോറിറ്റിയും പൊലീസും മറ്റു വകുപ്പുകളും ഇവർക്ക് വേണ്ട സഹായങ്ങൾ നൽകും.
കപ്പലിലെ എണ്ണ കടലിന്റെ താഴെത്തട്ടിലെത്താൻ സാദ്ധ്യതയുള്ളതിനാൽ, കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് എന്നിവരെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കും.
പൊതുജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധന മേഖലയുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തങ്ങൾക്കായിരിക്കും സംസ്ഥാനം മുൻഗണന നൽകുക.

കണ്ടെയ്നർ ഭീഷണി

കടലിൽ വച്ച് സ്ഫോടനം സംഭവിച്ചാൽ തീ അണയും. കണ്ടെയ്നറുകൾ കരയ്ക്ക് അടിയുന്ന ഘട്ടത്തിലാണ് വെള്ളവുമായി കലർന്ന് രാസപ്രവർത്തനം നടക്കുന്നതെങ്കിൽ സ്ഥിതി നിയന്ത്രണാതീതമാകും. നിശ്ചിത അകലം പാലിച്ച് കണ്ടെയ്നറുകളെ വിഴിഞ്ഞം,കൊച്ചി പോർട്ടുകളിലേക്ക് വലിച്ച് കയറ്റുകയാണ് പോംവഴി. അതിന് കണ്ടൈയ്‌നറുകൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ലഭ്യമാകണം. വിദേശത്തുനിന്ന് ചരക്കുകൾ അയയ്ക്കുമ്പോൾ കണ്ടെയ്നറുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാത്തതാണ് പ്രതിസന്ധിയാകുന്നത്.

കാത്സ്യം കാർബണേറ്റ് എന്തിന്?

അതീവസുരക്ഷയിൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് രാസപ്രവർത്തനം നടത്തി അസറ്റ്ലിൻ വാതകമുണ്ടാക്കുന്നത്. ഇത് സിലിണ്ടറുകളിൽ നിറച്ച് വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.കട്ടകളായും പൊടിയായും കാത്സ്യം കാർബണേറ്റ് സൂക്ഷിക്കാം,കണ്ടെയ്നറിൽ എങ്ങനെയെന്ന് വ്യക്തമല്ല.

TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.