ന്യൂഡൽഹി : എയർ ഇന്ത്യയുടെ എയർബസ് എ 321 വിമാനം 2020 ഫെബ്രുവരിയിൽ ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിൽ തിരിച്ചിറക്കിയ സംഭവത്തിലും അന്വേഷണം നടത്തും. രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായതിനെ തുടർന്നായിരുന്നു ലാൻഡിംഗ്.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണിത്. അന്നും മേയ് ഡേ കോൾ പൈലറ്റ് നൽകി. ടേക്ക് ഓഫിന് തൊട്ടു പിന്നാലെയാണ് എൻജിനുകൾ കേടായത്. ഇന്ധന സംവിധാനത്തിൽ മാലിന്യം കലർന്നിരുന്നുവെന്ന് യു.കെ. എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അത്തരത്തിൽ എന്തെങ്കിലും അഹമ്മദാബാദിലുണ്ടായോ എന്നതും അന്വേഷിക്കുന്നുണ്ട്. ദുരന്തത്തിൽ ഇതുവരെ 223 പേരുടെ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 204 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടന്നുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |