SignIn
Kerala Kaumudi Online
Monday, 07 July 2025 9.56 PM IST

ആക്രി കച്ചവടക്കാർക്ക് പാരയായി കേന്ദ്രനിയമം #ഇ-വേസ്റ്റ് ശേഖരിക്കാൻ അനുമതി എട്ടു വ്യാപാരികൾക്ക് മാത്രം

Increase Font Size Decrease Font Size Print Page

d

കൊച്ചി: ഇലക്ട്രോണിക് വേസ്റ്റ് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ ചെറുകിട ആക്രിവ്യാപാരികൾക്കും ആക്രിശേഖരണ തൊഴിലാളികൾക്കും പാരയായി.

കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടെലിവിഷൻ തുടങ്ങിയ ഇ-വേസ്റ്റ് വാങ്ങാൻ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സിയുള്ള എട്ട് വ്യാപാരികൾക്കു മാത്രമേ അനുമതിയുള്ളൂ. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണിവർ. സംസ്ഥാനത്തെ 10,000ഓളം ആക്രിക്കച്ചവടക്കാരും അവരെ ആശ്രയിക്കുന്ന മൂന്ന് ലക്ഷത്തിൽപ്പരം തൊഴിലാളികളും ശേഖരിക്കുന്ന ഇ-വേസ്റ്റ് ഇവർക്ക് മാത്രമേ കൈമാറാനാകൂ. നിയന്ത്രണം ഇവരുടെ കൈയിലായതോടെ ന്യായമായ വില കിട്ടുന്നില്ല.

കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് 2022ൽ കൊണ്ടുവന്ന ഇലക്ട്രോണിക് വേസ്റ്റ് നിയന്ത്രണങ്ങളും ചട്ടങ്ങളും കഴിഞ്ഞ വർഷമാണ് കേരളം കർശനമായി നടപ്പാക്കി തുടങ്ങിയത്. ഇ-വേസ്റ്റ് ശേഖരിക്കണമെങ്കിൽ ആ ഉത്പന്നത്തിന്റെ നിർമ്മാതാവായ കമ്പനി ഇ-വേസ്റ്റ് സംസ്‌കരണത്തിന് ചുമതലപ്പെടുത്തിയ സ്ഥാപനവുമായി കരാറിലേർപ്പെടണം. ആക്രി ശേഖരിക്കുന്നവർ ഈ കരാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഹാജരാക്കി എൻ.ഒ.സി വാങ്ങണം. ഹൈദരാബാദ്, ബംഗളൂരു, ഡൽഹി തുടങ്ങി ഏതാനും നഗരങ്ങളിൽ മാത്രമേയുള്ളൂ സംസ്‌കരണ സ്ഥാപനങ്ങൾ.

2022ലെ നിയമം നടപ്പാക്കുന്നതിന് മുമ്പ് ഇ-വേസ്റ്റ് സംസ്കരണശാലകളുമായി കരാറിലേർപ്പെട്ട ഏതെങ്കിലും ആക്രിശേഖരണ സ്ഥാപനത്തിന്റെ രേഖാമൂലമുള്ള അനുമതിയുണ്ടെങ്കിൽ കച്ചവടക്കാർക്ക് ഇ-വേസ്റ്റ് ശേഖരിക്കുകയും സംഭരിക്കുകയും ചെയ്യാമായിരുന്നു. ഇത്തരം 240 ആക്രിക്കച്ചവടക്കാരുടെ പിന്തുണയിലാണ് ചെറുകിട ആക്രിവ്യാപാരികൾ ഇ-വേസ്റ്റ് ശേഖരിച്ച് കൈമാറിയിരുന്നത്. പുതിയ കേന്ദ്രനിയമത്തിൽ ഇടനിലക്കാർക്ക് സ്ഥാനമില്ലെങ്കിലും പഴയ കരാറിന്റെ മറവിൽ ഇവരും രംഗത്തുണ്ട്.

പ്രതിദിനം 10,000 ടൺ,

15 കോടിയുടെ വ്യാപാരം

കേരളത്തിലെ ആക്രി കച്ചവടക്കാർ ദിവസം 15 കോടി രൂപ മൂല്യമുള്ള പതിനായിരം ടൺ ആക്രിസാധനങ്ങൾ ശേഖരിക്കുന്നുണ്ട്. ഇ-വേസ്റ്റിന് പുറമേ, പ്ലാസ്റ്റിക്ക്, ലോഹങ്ങൾ, കുപ്പിച്ചില്ല്, പത്രം ഉൾപ്പെടെയാണിത്. 18 ശതമാനമാണ് നികുതി.

``സാദാ ആക്രിക്കച്ചവടക്കാർക്ക് ഇ വേസ്റ്റ് ശേഖരിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണബോ‌ർഡ് ഇളവനുവദിക്കണം.``

-കെ.ടി.എ. ഷെരീഫ്,

സംസ്ഥാന സെക്രട്ടറി

കേരള സ്‌ക്രാപ്പ് മർച്ചന്റ്സ്

അസോസിയേഷൻ

TAGS: WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.