തൃശൂർ: സന്യാസ ജീവിതം നയിച്ചിരുന്ന മലയാളിയെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. ബ്രഹ്മാനന്ദ ഗിരി എന്നറിയപ്പെടുന്ന ശ്രിബിൻ (38) ആണ് മരിച്ചത്. സന്യാസ ജീവിതം നയിക്കാനായി ആറ് വർഷം മുമ്പാണ് ബ്രഹ്മാനന്ദ ഗിരി കുന്നംകുളത്തെ വീട്ടിൽ നിന്ന് പോയത്.
തെലങ്കാന പൊലീസാണ് മരണവിവരം വീട്ടിലറിയിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ബ്രഹ്മാനന്ദ ഗിരി കുന്നംകുളത്തിനടുത്തുള്ള ക്ഷേത്രത്തിലെ ശാന്തിയെ വിളിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനിൽ ഒരു സംഘം തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് അപ്പോൾ ശാന്തിയോട് പറഞ്ഞിരുന്നു.
മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ബി ജെ പി മണ്ഡലം കമ്മിറ്റി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസിന് നിവേദനം നൽകിയിട്ടുണ്ട്. കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൻ വീട്ടിൽ ശ്രീനിവാസന്റെയും സുന്ദരിഭായിയുടെ മകനാണ് ബ്രഹ്മാനന്ദ ഗിരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |