തൃശൂർ: സ്‌നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും പിതൃമോക്ഷപ്രാപ്തിക്കായി കർക്കടക വാവുബലിയിട്ട് ആയിരങ്ങൾ പുണ്യം നേടി. ഇന്നലെ ജില്ലയിലെ മൂന്നുറിലേറെ കേന്ദ്രങ്ങളിൽ വാവുബലി തർപ്പണം നടന്നു. ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച വാവുബലി തർപ്പണത്തിന് പതിനായിരങ്ങളെത്തി. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, ആറാട്ടുപുഴ മന്ദാരം കടവ്, കൂർക്കഞ്ചേരി സോമിൽ റോഡ് കീഴ് തൃക്കോവിൽ, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, ചാവക്കാട് പഞ്ചവടി, പുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രം, പാമ്പാടി ഐവർ മഠം, കോടശേരി ശിവപാർവ്വതി ക്ഷേത്രം തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പേർ ബലിതർപ്പണം നടത്തി. സ്‌നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ സിറ്റി പൊലീസിന്റെയും റൂറൽപൊലീസിന്റെയും നേതൃത്വത്തിൽ വൻ സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |