ന്യൂഡൽഹി: പ്രധാന മേഖലകളിൽ പത്ത് വർഷത്തെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ലക്ഷ്യമിടുന്ന ഇന്ത്യ-യുകെ വിഷൻ 2035ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാമറും അംഗീകാരം നൽകി.സമ്പദ്‌വ്യവസ്ഥ, വളർച്ച, സാങ്കേതികവിദ്യ, നവീകരണം, ഗവേഷണം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ പ്രവർത്തനം, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലാണ് സഹകരണം. ഇരു പ്രധാനമന്ത്രിമാരും നേരിട്ട് മേൽനോട്ടം നൽകും.സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, സാമ്പത്തിക മേഖല സഹകരണം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശകാര്യ മന്ത്രി തലത്തിൽ അവലോകനം. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട വ്യാപാര കരാറിനെ അടിസ്ഥാനമാക്കിയാണ് ഇതു നടപ്പാക്കുക.
ബക്കിംഗ്ഹാംഷെയറിലെ ചെക്കേഴ്‌സിലുള്ള കൺട്രി വസതിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ സ്വീകരിച്ചു.
പങ്കാളിത്തം, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, തൊഴിലവസരം എന്നിവ വർദ്ധിപ്പിക്കുന്ന ചരിത്രപരമായ വ്യാപാര കരാറിനെ (സി.ഇ.ടി.എ) ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നൽകിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും സ്റ്റാർമറിന് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു
മറ്റ് തീരുമാനങ്ങൾ:
പ്രതിരോധ ഉൽപ്പന്നങ്ങളുടെ സഹ-രൂപകൽപ്പന, സഹ-വികസനം, സഹ-ഉൽപ്പാദനം എന്നിവയ്‌ക്കായി പ്രതിരോധ വ്യാവസായിക റോഡ്മാപ്പ്
സി.ബി.ഐയും യു.കെ നാഷണൽ ക്രൈം ഏജൻസിയും തമ്മിൽ കുറ്റാന്വേഷണത്തിൽ ധാരണാപത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |