പുലർച്ചെ ഒരുമണി
ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽനിന്ന് പുറത്തിറങ്ങുന്നു
പുലർച്ചെ 4.15
പത്താം ബ്ലോക്കിന്റെ മതിൽ ചാടിക്കടക്കുന്നു. സി.സി.ടി.വി ഇല്ലാത്ത ഭാഗത്തേക്ക് നടക്കുന്നു. അതിനിടയിൽ വലിയ മതിലിനടുത്തേക്ക് നടക്കുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
4.15 നും 4.30 നും ഇടയിൽ
ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിന് സമീപമുള്ള മതിൽ ചാടുന്നു. ഒരാൾ ഉയരമുള്ള ബ്ലോക്കിന്റെ മതിൽ ചാടി ജയിലിന്റെ 20 അടി ഉയരമുള്ള പ്രധാന മതിലും ചാടി പുറത്തെത്തുന്നു. രണ്ട് പ്ലാസ്റ്റിക വാട്ടർ ടാങ്കും അതിന് മുകളിൽ സ്റ്റൂൾ പോലുള്ള കസേരയും പാത്രവും വച്ചാണ് മതിൽ കയറിയത്. മറുഭാഗത്തേക്ക് കയറിൽ പുതപ്പ് കെട്ടിയിട്ടാണ് താഴേക്ക് ഇറങ്ങിയത്. ഈ സമയത്ത് വേഷം കറുത്ത കറുത്ത പാന്റും വെളുത്ത ഷർട്ടും
6.30ന് ശേഷം
ഇയാൾ ജയിലിന് പുറത്തെത്തി കണ്ണൂർ ഭാഗത്തേക്ക് നടന്നുപോകുന്നു.
9.15
സെൻട്രൽ ജയിലിൽനിന്ന് കണ്ണൂർ ടൗൺ ഭാഗത്ത് മൂന്നര കിലോമീറ്റർ ദൂരെ തളാപ്പിൽ വച്ച് ഒരാൾ ഇയാളെ തിരിച്ചറിയുന്നു.
9.30
പൊലിസ് സ്ഥലത്തെത്തുന്നു. നാട്ടുകാരും എത്തി തെരച്ചിൽ. ഈ സമയം പ്രതി അവിടെ നിന്നും ഓടുന്നു
10
ഗോവിന്ദച്ചാമി തളാപ്പിനടുത്തുള്ള വർഷങ്ങളായി പൂട്ടികിടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മതിൽ ചാടി ഉള്ളിൽ കടക്കുന്നു. നിറയെ കാടുപിടിച്ച് കെട്ടിടമായതിനാൽ പെട്ടെന്ന് ഇയാളെ കാണാതാകുന്നു. ഒളിച്ചിരുന്ന കാടുമൂടിയ സ്ഥലം പൊലിസും ജനങ്ങളും വളഞ്ഞതോടെ ഇയാൾ മതിൽ ചാടിക്കടന്ന് സമീപത്തെ കെട്ടിടത്തിന്റെ കിണറ്റിൽ കിണറ്റിൽ ചാടുന്നു.
10.40
തളാപ്പ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കിണറ്റിൽ അവിടത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഇയാളെ കണ്ടെത്തുന്നു.
10.45
പൊലീസ് വാഹനത്തിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള പൊലിസ് ട്രെയിനിങ്ങ് സെന്ററിൽ എത്തിക്കുന്നു. ചോദ്യം ചെയ്യൽ.
11.30
മെഡിക്കൽ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക കൊണ്ടുപോകുന്നു
3.00
പ്രതിയുമായി ടൗൺ പൊലീസ് സ്റ്റേഷനിൽ
4.00
സെൻട്രൽ ജയിലിൽ തെളിവെടുപ്പിനായി എത്തിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |