SignIn
Kerala Kaumudi Online
Wednesday, 27 August 2025 5.19 PM IST

ബാറിൽ നിന്നിറങ്ങി,​ കാർ തടഞ്ഞ് നടിയുടെയും സംഘത്തിന്റെയും പരാക്രമം; യുവാവിനെ കടത്തിക്കൊണ്ടുപോയി

Increase Font Size Decrease Font Size Print Page
lekshmi-menon

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മോനോൻ മൂന്നാം പ്രതി. നടി ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം നോർത്ത് റെയിൽവേ പാലത്തിൽ ഈ മാസം ഇരുപത്തിനാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആലുവ സ്വദേശി അലിയാർ ഷാ സലീമാണ് പരാതി നൽകിയത്.

നടുറോഡിൽ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാണിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. പിന്നാലെ അലിയാറിനെ കാറിൽ നിന്നിറക്കി മറ്റൊരു വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. കേസിൽ മിഥുൻ, അനീഷ്, സോന മോൾ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ആലുവ, പറവൂർ സ്വദേശികളാണ് പിടിയിലായത്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഘത്തിൽ നടിയുമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്. ഇതിനുപിന്നാലെ മൂന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ബാറിൽ വച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും പിന്നിലെന്നാണ് വിവരം. പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽ നിന്നിറങ്ങിയ ശേഷം നടിയും സംഘവും ഇവരെ പിന്തുടരുകയായിരുന്നു. നോർത്ത് പാലത്തിൽ എത്തിയതോടെ കാർ തടഞ്ഞ് പരാക്രമം കാണിക്കുകയായിരുന്നു.


തൃപ്പൂണിത്തുറ സ്വദേശിനിയാണ് ലക്ഷ്മി മേനോൻ. 2011ൽ പുറത്തിറങ്ങിയ വിനയന്റെ 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോൻ വെള്ളിത്തിരയിലെത്തിയത്. തുടർന്ന് കുംകി, സുന്ദരപാണ്ഡ്യൻ അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

TAGS: CASE DIARY, KIDNAPPING, LATESTNEWS, KERALA, ACTRESS LEKSHMI MENON, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.