SignIn
Kerala Kaumudi Online
Monday, 22 September 2025 9.21 AM IST

കാഷ്യു കോർപ്പറേഷൻ ഉത്പന്നം കെ-സ്റ്റോറിലും, ഭക്ഷ്യവകുപ്പിന്റെ അനുമതി

Increase Font Size Decrease Font Size Print Page
k

കൊല്ലം: കാഷ്യു കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന കശുവണ്ടിപ്പരിപ്പും മൂല്യവർദ്ധിത ഉത്പന്നങ്ങളും റേഷൻ കടകളോടു ചേർന്നുള്ള കെ- സ്റ്റോറുകൾ വഴി​ വി​ൽക്കാൻ ഭക്ഷ്യവകുപ്പിന്റെ അനുമതി. ഇതുസംബന്ധിച്ച് കെ-സ്റ്റോർ ചുമതലയുള്ള പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനുമായി ധാരണാപത്രം ഒപ്പിടും. റേഷൻ കടകളിലൂടെ വിൽക്കാനും സർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. പൊതുവിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ വിൽക്കുന്നതിലൂടെ കോർപ്പറേഷൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നിലവിൽ 2147 കെ- സ്റ്റോറുകളുണ്ട്.

കോർപ്പറേഷന്റെ ആകെ ഉത്പാദനത്തിന്റെ 17% മാത്രമാണ് നിലവിൽ ചില്ലറ വിപണിയിൽ ലഭ്യമാക്കുന്നത്. 83% കശുവണ്ടിപ്പരിപ്പും ഇ-ടെൻഡർ വഴി വമ്പൻ സ്വകാര്യ സംരംഭകരാണ് വാങ്ങുന്നത്. പൊതുവിപണിയിലെ വിലയെക്കാൾ 30%വരെ കുറവിലാണ് ടെൻഡർ ഉറപ്പിക്കുന്നത്. ഇങ്ങനെ വാങ്ങുന്ന സ്വകാര്യ കമ്പനികൾ കൂടിയ വിലയ്ക്കാണ് വിൽക്കുന്നത്.

കൂടുതൽ വില്പന ലക്ഷ്യം

നിലവിൽ ഇരുന്നൂറോളം ഫ്രാഞ്ചൈസികൾ, 18 ഔട്ട്ലെറ്റുകൾ, സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയവയി​ലൂടെ മാത്രമാണ് കാഷ്യു കോർപ്പറേഷൻ റീട്ടെയിലായി വിൽക്കുന്നത്. കെ- സ്റ്റോറുകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതോടെ കൂടുതൽ വിൽക്കാനാവുമെന്നാണ് പ്രതീക്ഷ. ഉത്പാദനം വർദ്ധിക്കുന്നതോടെ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും ഉയർത്താനാകും.

''കെ-സ്റ്റോറുകൾ വഴി ഉത്പന്നങ്ങൾ വിൽക്കാനുള്ള ധാരണാപത്രം വൈകാതെ ഒപ്പിടും

-എസ്. ജയമോഹൻ, ചെയർമാൻ,

കാഷ്യു കോർപ്പറേഷൻ

TAGS: K STORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.