കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവകലാശാലാ പാഠ്യ പദ്ധതിയിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നിരോധിച്ച് താലിബാൻ ഭരണകൂടം. മനുഷ്യാവകാശങ്ങളും ലൈംഗിക അതിക്രമങ്ങളും വിലക്കുകയും ചെയ്തു. താലിബാൻ നയങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി 680 പുസ്തകങ്ങൾക്കാണ് വിലക്ക്. ഇതിൽ ശാസ്ത്ര സംബന്ധമായത് അടക്കം 140 എണ്ണം സ്ത്രീകൾ രചിച്ചതാണ്. മതനിയമങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി 18 വിഷയങ്ങളും നിരോധിച്ചു. അടുത്തിടെ പത്തോളം പ്രവിശ്യകളിൽ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റും താലിബാൻ നിരോധിച്ചിരുന്നു. 2021ൽ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ നിരോധനം അടക്കം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് താലിബാനിൽ നിന്ന് രാജ്യത്തെ സ്ത്രീകൾ നേരിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |