ന്യൂഡൽഹി: സിവിൽ സപ്ലൈസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എം.പി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസിൽ നിന്ന് അടൂർ പ്രകാശിനെ ഒഴിവാക്കിയ കോഴിക്കോട് വിജിലൻസ് കോടതി നടപടിക്കെതിരെ 475 ദിവസത്തോളം വൈകി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഈ നടപടിക്കെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഇടപെടാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല. അപ്പീൽ സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കി കൊടുക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. ഹൈക്കോടതിയിലും നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |