കളമശേരി: രാസലഹരി നൽകി ബോധരഹിതയാക്കി കൂട്ട മാനഭംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ. കോട്ടയം പുത്തൻ പറമ്പിൽ വീട്ടിൽ മാർട്ടിൻ ആന്റണി (27), മലപ്പുറം വടക്കേപ്പുറത്ത് വീട്ടിൽ ഫിറോസ് (28) എന്നിവരാണ് കളമശേരി പിടിയിലായത്. മലപ്പുറം സ്വദേശിനിയാണ് തിങ്കളാഴ്ച രാത്രി കളമശേരി പൊലീസിൽ പരാതി നൽകിയത്. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ലാറ്റുകളിൽ കൊണ്ടുപോയി നിർബന്ധിപ്പിച്ച് എം.ഡി.എം.എയും കഞ്ചാവും നൽകി ബോധരഹിതയാക്കി പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. നേരത്തേ കോളേജിൽ അദ്ധ്യാപികയായിരുന്ന യുവതിയും പ്രതികളും ഒരു ആഘോഷച്ചടങ്ങിലാണ് പരിചയപ്പെട്ടത്. പ്രതികൾ യൂസ്ഡ് കാർ വില്പനയും റെന്റ് എ കാർ ബിസിനസും നടത്തുന്നവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |