പുൽപ്പള്ളി: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാപ്പിസെറ്റ് ഭാഗത്ത് നിന്നും കാട്ടുപോത്തിനെ വേട്ടയാടിയെ ആറംഗ സംഘത്തെ വനപാലകർ പിടികൂടി. ചെതതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. കാപ്പിസെറ്റ് മേഖലയിലെ കാപ്പിപ്പാടി ഉന്നതിയിലെ ശരത് (24), അനീഷ്, (21), ഷിജോഷ് കാരക്കാട്ടിൽ( 42 ) രാജേഷ് നെല്ലിക്കുന്നേൽ( 49 ), റെജി മാത്യു വെട്ടുവെളിയിൽ (54), ബിജേഷ്, അഴിക്കണ്ണിൽ(49) എന്നിവരാണ് പിടിയിലായത്. സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 45 കിലോ ഇറച്ചി, ഒരു ഇന്നോവ കാർ, ജീപ്പ്, സ്‌കൂട്ടർ, ഒരു തിരതോക്ക്, കത്തികൾ എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തു. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി അബ്ദുൽ ഗഫൂർ, പുൽപ്പള്ളി സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.നി ജേഷ് എന്നിവരും സ്റ്റേഷൻ സ്റ്റാഫുകളും സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |