SignIn
Kerala Kaumudi Online
Saturday, 08 November 2025 10.01 PM IST

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി, വസ്തുക്കളിൽ എസ്ഡിപിഐയുടെ ഭൂമിയും

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തിരുവനന്തപുരത്തെ എസ്.ഡി.പി.ഐ ഭൂമി,​ പന്തളത്തെ എജ്യുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്,​ വയനാട്ടിലെ ഇസ്ലാമിക് സെന്റ‍ർ ട്രസ്റ്റ്,​ ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ് ,​ പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ് ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതുവരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്.

2022ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ 5 വർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ,​ ക്രമസമാധാനം എന്നിവയ്ക്ക് ഭീഷണി കണക്കിലെടുത്തായിരുന്നു നടപടി.

നേരത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. കേരളത്തിൽ എൻ.ഐ.ഐയും റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കൾ അടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്തംബർ 22ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 106 പേരാണ് അറസ്റ്റിലായത്. കേരളത്തിൽ നിന്ന് 19 പേരെയാണ് അറസ്റ്റ് ചെയ്തത്.

TAGS: CASE DIARY, POPULAR FRONT, ED, SDPI, ED RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.