SignIn
Kerala Kaumudi Online
Saturday, 15 November 2025 1.34 AM IST

'അവർ എന്നെ കൊല്ലാൻ ആഗ്രഹിച്ചു'; ദി കേരള സ്റ്റോറിയിൽ അഭിനയിച്ചതിനുശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ച് നടി

Increase Font Size Decrease Font Size Print Page
adah-sharma

സുദിപ്‌തോ സെന്നിന്റെ 'ദി കേരള സ്റ്റോറി' ഏറെ വിവാദമായ സിനിമയാണ്. മലയാളി പെൺകുട്ടികളെ മതം മാറ്റുന്നതും മറ്റുമായിരുന്നു സിനിമയിലുണ്ടായിരുന്നത്. ആദ ശർമ്മയാണ് ഈ ഹിന്ദി ചിത്രത്തിൽ നായികയായെത്തിയത്. 'ബസ്തർ: ദി നക്സൽ സ്റ്റോറി' (2024) യിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. വിവാദ ചിത്രങ്ങൾക്ക് ശേഷം താൻ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവരിപ്പോൾ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

'രാജ്യത്തെ പകുതിപ്പേർ എന്നെ കൊല്ലാൻ ആഗ്രഹിച്ചു, ബാക്കിയുള്ളവർ സംരക്ഷിക്കാനും ശ്രമിച്ചു. രണ്ട് ഗ്രൂപ്പുകളും ഒരുപോലെ പ്രതിബദ്ധതയുള്ളവരായി തോന്നി. വെല്ലുവിളിയില്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?'- നടി ചോദിച്ചു.


' '1920' എന്ന ചിത്രത്തിലൂടെയാണ് ഞാൻ എന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അത് എന്റെ ഏറ്റവും ധീരമായ സിനിമയാണെന്നാണ് ഇപ്പോഴും കരുതുന്നത്. ലോകം എന്നെ ആദ്യമായി കണ്ടത് ആ ചിത്രത്തിലൂടെയാണ്. 1920ൽ സാങ്കേതികപരമായ കാര്യങ്ങൾ ചെയ്യാൻ ബഡ്ജറ്റ് ഉണ്ടായിരുന്നില്ല.

അതിനാൽ ഞങ്ങൾ എല്ലാം ചെയ്യേണ്ടിവന്നു ഭിത്തിയിൽ കയറുന്നതും, പടിക്കെട്ടുകളിൽ നിന്ന് പിറകോട്ട് നടക്കുന്നതെല്ലാം ഞങ്ങൾ സ്വയം ചെയ്യേണ്ടി വന്നു. എന്നെ സംബന്ധിച്ച് 'ദി കേരള സ്റ്റോറി'യും ഒരു ഹൊറർ സിനിമയായിരുന്നു, മനുഷ്യ പ്രേതം.'- നടി വ്യക്തമാക്കി. അതേസമയം, 'തും കോ മേരി കസം' (2025) ആണ് നടിയുടെ പുതിയ ചിത്രം. 'റീത്ത സന്യാൽ സീസൺ 2' എന്ന ത്രില്ലർ പരമ്പരയിലും അവർ അഭിനയിക്കുന്നുണ്ട്.

TAGS: THE KERALA STORY, MOVIE, ACTRESS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.