
തിരുവനന്തപുരം: പിഎച്ച്.ഡി വിവാദത്തെ തുടർന്ന് ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ പ്രൊഫ. സി.എൻ. വിജയകുമാരിയെ കാര്യവട്ടം ക്യാമ്പസിലെ ഓഫീസിനു മുന്നിൽ വിദ്യാർത്ഥികൾ ഒരു മണിക്കൂർ ഉപരോധിച്ചു. ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനോട് ജാതി അധിക്ഷേപം കാട്ടിയെന്ന പരാതിയെത്തുടർന്നായിരുന്നു പ്രതിഷേധം. ഓപ്പൺ ഡിഫൻസ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വി.സിക്ക് ഡീൻ കത്ത് നൽകിയതാണ് വിവാദമായത്. കത്ത് സിൻഡിക്കേറ്റിന്റെ പരിഗണനയിലാണ്. വിപിൻ ഒഴികെ 64 ഗവേഷകർക്ക് ബിരുദം നൽകാൻ വി.സി അടുത്തിടെ തീരുമാനിച്ചിരുന്നു. വിപിന്റെ പരാതിയിൽ കഴക്കൂട്ടം പൊലീസ് വിജയകുമാരിക്കെതിരെ ജാതി അധിക്ഷേപത്തിന് കേസെടുത്തിരുന്നു. ഹൈക്കോടതി വിജയകുമാരിയുടെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. മുൻകൂർ ജാമ്യം തേടി വിജയകുമാരി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |