
കൊട്ടാരക്കര : പരിമിതികൾക്കും അസൗകര്യങ്ങൾക്കും നടുവിൽ വീർപ്പുമുട്ടുന്ന കൊട്ടാരക്കര ഫയർ സ്റ്റേഷന് ശാശ്വത മോചനം തേടി നാട് ബഡ്ജറ്റിലേക്ക് ഉറ്റുനോക്കുന്നു. എം.സി റോഡും ദേശീയ പാതയും സംഗമിക്കുന്ന പ്രധാന കവലയെന്ന നിലയിൽ അപകടസാദ്ധ്യതകൾ ഏറെയുള്ള കൊട്ടാരക്കരയിൽ, ഫയർ സ്റ്റേഷന്റെ നവീകരണം അനിവാര്യമായിരിക്കുകയാണ്. വരാനിരിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളിൽ സ്റ്റേഷന് അർഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ജനങ്ങളും.
താത്കാലിക സംവിധാനം
മന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച്
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഉദ്യോഗസ്ഥർ നേരിൽക്കണ്ട് സ്റ്റേഷനിലെ പരിതാപകരമായ അവസ്ഥ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അപകടങ്ങൾ സംഭവിക്കുമ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട ഫയർ സ്റ്റേഷന് ആധുനിക സജ്ജീകരണങ്ങൾ അനിവാര്യമാണെന്ന റിപ്പോർട്ടാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അടുത്ത സംസ്ഥാന ബഡ്ജറ്റിൽ കൊട്ടാരക്കര ഫയർ സ്റ്റേഷന്റെ ആധുനികവത്കരണത്തിനായി തുക വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊട്ടാരക്കര ഫയർ സ്റ്റേഷന്റെ പരിമിതികൾ ഏറെയാണ്. നിത്യവും ജീവൻ രക്ഷാ ദൗത്യം ഏറ്റെടുക്കേണ്ടതായി വരുന്നു. ഇനിയങ്ങോട്ട് തീ പിടുത്തങ്ങളുടെ പരമ്പര ഉണ്ടാകും. അപകടങ്ങൾ, തീ പിടുത്തങ്ങൾ, കിണറ്റിൽ വീണത് തുടങ്ങി എപ്പോഴും തിരക്കുള്ള ഫയർ സ്റ്റേഷനിൽ കൃത്യ നിർവഹണത്തിന് ശേഷമെത്തുന്ന ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ പോലും ഇടമില്ല. ഫയർ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.
ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |