അമ്പലപ്പുഴ: നടൻമമ്മൂട്ടിയുടെ ആത്മകഥയായ ചമയങ്ങളില്ലാതെ എന്ന പുസ്‌തകത്തിൽ പുന്നപ്ര അപ്പച്ചനെക്കുറിച്ച് പറയുന്നുണ്ട്. "അഭിനയ മോഹവുമായി ഞാൻ ഓടിനടക്കുന്ന സമയത്ത്, സത്യൻ സാറിനൊപ്പം ഡയലോഗ് പറഞ്ഞ് അഭിനയിക്കാൻ കിട്ടിയ സിനിമ ആയിരുന്നു അനുഭവങ്ങൾ പാളിച്ചകൾ. അന്ന് എനിക്ക് ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസേയുള്ളൂ. ഒരിക്കൽ, സേതുമാധവൻ സാറിന്റെ അടുത്ത് ഒരു വേഷം വേണമെന്ന് പറയാൻ നിന്ന ഞാൻ ഒരാളെ ശ്രദ്ധിച്ചു. ഞാൻ ചോദിച്ചു, ആ ചെറുപ്പക്കാരൻ ആരാണെന്ന്. അപ്പോൾ ആരോ പറഞ്ഞു. അത് പുന്നപ്ര അപ്പച്ചനാണെന്ന്. പുന്നപ്ര അപ്പച്ചന്റെ വേഷമെങ്കിലും എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി..."
ഇതിനെക്കുറിച്ച് പിന്നീട് പുന്നപ്ര അപ്പച്ചൻ പറഞ്ഞത് ഇങ്ങനെയാണ് : - '' ആ സിനിമയിൽ മമ്മൂട്ടി ഓടി വരുന്ന ഒരു സീൻ ഞാൻ ഓർക്കുന്നുണ്ട്. പക്ഷേ, സിനിമ വന്നപ്പോൾ അത് ഉണ്ടായിരുന്നില്ല. പിന്നീട് വെനീസിലെ വ്യാപാരി എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതൊരു നോമ്പ് കാലമായിരുന്നു. ഞാനും നോമ്പ് നോൽക്കുകയായിരുന്നു. അന്ന് അടുത്തറിയാനും സംസാരിക്കാനുമൊക്കെ പറ്റിയിട്ടുണ്ട്. ദ കിംഗിൽ ഞാൻ മുഖ്യമന്ത്രി ആയിട്ടാണ് അഭിനയിച്ചത്. അത് നല്ലൊരു അനുഭവമായിരുന്നു. ഞാൻ ട്രെയിനിൽ അവിടെ എത്താൻ താമസിച്ചത് കാരണം മമ്മൂട്ടി പോലും കാത്തിരുന്നു"".
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |