
പാലക്കാട്: പ്ലസ് വൺ വിദ്യാർത്ഥിനി സ്‌കൂൾ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ പഠിക്കുന്ന ഒറ്റപ്പാലം വരോട് പുതിയ കോവിലകം രാജേഷിന്റെ മകൾ രുദ്രയെ (16) ആണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ സ്‌കൂൾ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ് രുദ്ര ഭയന്നിരുന്നതായി പിതാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. മകളുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജേഷ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
രാത്രി ഹോസ്റ്റൽ മെസിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ മറ്റ് വിദ്യാർത്ഥികളാണ് രുദ്രയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. രുദ്രയുടേത് ആത്മഹത്യയാണെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം, കുടുംബത്തിന്റെ റാഗിംഗ് ആരോപണം സ്‌കൂൾ അധികൃതർ നിഷേധിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |