
ക്ഷേമത്തിന് ഊന്നൽ
സാധാരണക്കാരുടെ ക്ഷേമമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റ് ലക്ഷ്യം വെക്കുന്നത്. ഉപഭോഗം കൂട്ടാൻ ഈ പദ്ധതികൾക്ക് കഴിയും. വിഴിഞ്ഞം തുറമുഖത്തിന്റെ തുടർ വികസനം, ഡീസൽ, പെട്രോൾ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാക്കുന്നതിന് ധന സഹായം, സ്വകാര്യ വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്നതിലെ ഊന്നൽ, പൊതുമേഖലാ സ്ഥാപനങ്ങൾ, ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസ മേഖലകൾ തുടങ്ങിയവയെ പരിഗണിച്ചു.
കരുതലിന്റെ ബഡ്ജറ്റ്
സാമൂഹ്യ സുരക്ഷ പദ്ധതികളിലും അടിസ്ഥാനസൗകര്യ വികസനത്തിലും, സാങ്കേതിക, വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഉന്നമനത്തിലും ശ്രദ്ധയൂന്നുന്നതാണ് ബഡ്ജറ്റ്. അടിസ്ഥാനസൗകര്യ വികസനത്തിന് നൽകുന്ന പ്രാധാന്യവും എം. എസ്. എം. ഇ സെക്ടറിലെ ഉയർന്ന വിഹിതവും ഗ്രീൻ മൊബിലിറ്റി ലോണുകളും സംസ്ഥാനത്ത് ബാങ്ക് വായ്പയുടെ വളർച്ചയ്ക്ക് വഴിതെളിക്കും
സന്തുലിത ബഡ്ജറ്റ്
ഭാവിയിലെ വികസനം ലക്ഷ്യമിട്ട് സന്തുലിത വളർച്ച ഉറപ്പാക്കുന്ന കേന്ദ്രീകൃത ബഡ്ജറ്റാണിത്. പശ്ചാത്തല വികസനം, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തുടങ്ങി വിവിധ മേഖലകളെ സജീവമാക്കാൻ ബഡ്ജറ്റ് ലക്ഷ്യമിടുന്നു. സംരംഭകരുടെ വിശ്വാസ്യത ഉയർത്താൻ പുതിയ നടപടികൾ സഹായിക്കും
വാണിജ്യ മേഖലയെ അവഗണിച്ചു
സംസ്ഥാന ബഡ്ജറ്റ് വാണിജ്യമേഖലയെ ഗുരുതരമായി അവഗണിച്ചതായി കേരള മെർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ്. പ്രതിസന്ധിയിലായ വ്യാപാര മേഖലയ്ക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചില്ല. ചെറുകിട, ഇടത്തരം വ്യാപാരികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ അവഗണിച്ചു.
ലൈസൻസ് ഫീസ്, രജിസ്ട്രേഷൻ ചാർജുകൾ, പരിശോധനാ സംവിധാനങ്ങൾ കടുപ്പിച്ചതിലൂടെ ഈസ് ഓഫ് ഡൂയിംഗ് ആശയം വാചകങ്ങളിൽ ഒതുക്കി.
വഴിയോര കച്ചവടം ഉൾപ്പെടെ സ്ഥിരം വ്യാപാരികൾ നേരിടുന്ന അനീതിക്കെതിരെ ബഡ്ജറ്റിൽ പരിഹാരമില്ലെന്ന് ജനറൽ സെക്രട്ടറി വി .ഇ അൻവറും പ്രസിഡന്റ് പി. നിസാറും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |