SignIn
Kerala Kaumudi Online
Monday, 07 July 2025 6.32 AM IST

തിളക്കമില്ലാതെ സ്വർണം ഇറക്കുമതി

Increase Font Size Decrease Font Size Print Page
gold

കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി നടപ്പു സാമ്പത്തിക വർഷം (2019-20) ഏപ്രിൽ-ജനുവരി കാലയളവിൽ ഒമ്പത് ശതമാനം കുറഞ്ഞ് 2,464 കോടി ഡോളറിലെത്തി. ഏകദേശം 1.76 ലക്ഷം കോടി രൂപ വരുമിത്. മുൻവർഷത്തെ സമാനകാലയളവിൽ സ്വർണം ഇറക്കുമതിച്ചെലവ് 2,700 കോടി ഡോളർ (1.93 ലക്ഷം കോടി രൂപ) ആയിരുന്നു. പൊന്നിന്റെ റെക്കാഡ് വിലക്കുതിപ്പാണ് ഈ വർഷം ഇറക്കുമതി കുറയാൻ പ്രധാന കാരണം.

സ്വർണം ഇറക്കുമതിയിലുണ്ടായ കുറവ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി താഴാൻ സഹായകമായിട്ടുണ്ട്. രാജ്യത്തിന്റെ വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണിത്. നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ 13,327 കോടി ഡോളറാണ് കറന്റ് അക്കൗണ്ട് കമ്മി. 2018-19ലെ സമാനകാലത്ത് ഇത് 16,327 കോടി ഡോളർ ആയിരുന്നു.

800 ടൺ

സ്വർണം ഇറക്കുമതിയിൽ ലോകത്ത് ഒന്നാമതാണ് ഇന്ത്യ. പ്രതിവർഷം ശരാശരി 800-900 ടൺ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇതിൽ മുന്തിയപങ്കും വാങ്ങുന്നത് ആഭരണ നിർമ്മാതാക്കളാണ്.

12.5%

കറന്റ് അക്കൗണ്ട് കമ്മി പിടിച്ചു നിറുത്താനും നികുതി വരുമാനം മെച്ചപ്പെടുത്താനുമായി സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കേന്ദ്രസർക്കാർ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി കഴിഞ്ഞവർഷം കൂട്ടിയിരുന്നു.

$3,280 കോടി

കഴിഞ്ഞ സാമ്പത്തികവർഷം (2018-19) ഇന്ത്യയുടെ സ്വർണ ഇറക്കുമതിച്ചെലവ് 3,280 കോടി ഡോളർ.

TAGS: BUSINESS, GOLD, GOLD IMPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.