SignIn
Kerala Kaumudi Online
Sunday, 13 July 2025 1.47 PM IST

അഖണ്ഡതാള വിസ്മയം തീർത്ത് ജഗദീശൻ

Increase Font Size Decrease Font Size Print Page

കാഞ്ഞങ്ങാട്: വെള്ളിക്കുന്നത്തമ്മ ഭഗവതികാവ് ക്ഷേത്രോൽസവത്തോടനുബന്ധിച്ച് ഉദയാസ്തമന ഭജന പരിപാടിയിൽ പ്രഭാതം മുതൽ പ്രദോഷം വരെ തുടർച്ചയായി 12 മണിക്കൂർ തബല വാദനം നടത്തി റെക്കാഡ് നേട്ടത്തിനരികെ ചെന്നെത്തിയ ജഗദീശന്റെ താള വിസ്മയം ശ്രോതാക്കൾക്ക് നവാനുഭവമായി. ദാദിറ,കേർവ,ജപ് താളങ്ങളുടെ ദ്രുത ചലനം ഏവരെയും താള ലഹരിയിലെത്തിച്ചു.പ്രശസ്ത തബലിസ്റ്റ് കാസർകോട്ടെ രാമകൃഷ്ണനാണ് കുശാൽ നഗറിൽ താമസിക്കുന്ന കെ.ജഗദീശന്റെ ഗുരുനാഥൻ. @gmail.com>

പ്രശസ്ത ഗായകരോടൊപ്പം നിരവധി വേദികളിൽ തബല വാദനത്തിൽ വൈദഗ്ദ്ധ്യം തെളിയിച്ച ജഗദീഷ് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും സംഗീതജ്ഞനുമായ വെള്ളിക്കോത്ത് കെ.വിഷ്ണുഭട്ടിന്റെ ഭക്തിഗാനസുധയ്‌ക്കും തബല കൈകാര്യം ചെയ്യുന്നുണ്ട്. കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളി കൂടിയായ ജഗദീശൻ സംഗീതജഞനും, പാരമ്പര്യ വൈദ്യനുമായ സിദ്ധാർത്ഥിന്റെയും കെ.ശ്രീമതിയുടെയും മകനാണ്. ഭാര്യ ഷൈനി.മക്കൾ:യദുനന്ദനൻ, ശിവനന്ദന ( ഹോസ്ദുർഗ്ഗ് യു.ബി.എം.സി.സ്കൂൾ വിദ്യാർത്ഥിക) ക്ഷേത്രാങ്കണത്തിൽ ക്ഷേത്രഭജന സമിതി ടിം ലീഡർ രവീന്ദ്രൻ പുതിയകണ്ടം ജഗദീശനെ അനുമോദിച്ചു. @gmail.com>

പടം: വെള്ളിക്കുന്നത്തമ്മ ഭഗവതി ക്ഷേത്രത്തിൽ ജഗദീശൻ സമർപ്പിച്ച അഖണ്ഡ താള യജ്ഞം@gmail.com>

TAGS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.