കടയ്ക്കാവൂർ: വെട്ടു കേസിൽ ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് സ്വദേശിയായ കണ്ണൻഗോപകുമാറിനെ ജൂൺ രണ്ടിന് വൈകിട്ട് അഞ്ചുതെങ്ങ് പഴയ നടയ്ക്ക് സമീപംവച്ച് വെട്ടി തലയ്ക്കും കാലിനും ഗുരുതര പരിക്കേല്പിച്ച അഞ്ചുതെങ്ങ് കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ കിട്ടുണ്ണി എന്ന പവിൻ പ്രകാശ് (21), അഞ്ചുതെങ്ങ് കറിച്ചട്ടിമൂല ഓടുതൈയ്യിൽ കൂട്ടിൽ വീട്ടിൽ പൊടി എന്ന ജ്യോതി(24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി ബി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം അഞ്ചുതെങ്ങ് ഇൻസ്പെക്ടർ ചന്ദ്രദാസ്,എസ്.ഐ സുനിൽകുമാർ, എ.എസ്.ഐ ബിജുകുമാർ, സി.പി.ഒ.കണ്ണൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. 2012ൽ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കോഴിമട എന്ന സ്ഥലത്തുവച്ച് ഒന്നാം പ്രതിയുടെ പിതാവായ പ്രകാശിനെ കണ്ണനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ആക്രമണത്തിന് ഹേതു. ഒന്നാം പ്രതി അഞ്ചുതെങ്ങ്,കടയ്ക്കാവൂർ സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളിലെ പ്രതിയായ പൊടി എന്ന ജ്യോതിയുമായി ചേർന്ന് കൃത്യം ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |