SignIn
Kerala Kaumudi Online
Thursday, 10 July 2025 6.31 AM IST

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു: കേരളത്തിലാകമാനമായി 47 പേർ അറസ്റ്റിൽ, പിടിയിലായവരിൽ ഐ.ടി രംഗത്തുള്ളവരും ഉയർന്ന ഉദ്യോഗങ്ങളിൽ ഇരിക്കുന്നവരും

Increase Font Size Decrease Font Size Print Page
kerala

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനമായി 47 പേർ പൊലീസ് പിടിയിൽ. ഓപ്പറേഷൻ 'പി ഹണ്ട്' എന്ന പേരിൽ നടത്തിയ പരിശോധനയിൽ 89 കേസുകൾ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 143 ഉപകരണങ്ങളും പിടിച്ചെടുത്തു.

കേരളത്തിലാകമാനമായി നടത്തിയ റെയ്ഡിലാണ് ഐ.ടി രംഗത്തുള്ളവരും ഉയർന്ന ജോലിയുള്ളവരും ഉൾപ്പടെയുള്ളവർ പിടിയിലായത്. അടച്ചുപൂട്ടൽ കാലത്ത് കുട്ടികൾക്കെതിരെയുള്ള ഓണ്‍ലൈൻ അതിക്രമങ്ങൾ കൂടുന്നതായി കേരളാ സൈബർ ഡോമും കേരളാ പോലീസിന്‍റെ കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സപ്ലോയിറ്റേഷൻ വിഭാഗവുംകണ്ടെത്തിയിരുന്നു.

ഇതേത്തുടർന്നുള്ള നിരീക്ഷണങ്ങൾക്കൊടുവിലാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പരിശോധന നടത്താനായി നിർദേശം നൽകിയത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ 117 സംഘങ്ങൾ സംസ്ഥാനത്തൊട്ടാകെ പരിശോധന നടത്തുകയായിരുന്നു.

മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ. പരിശോധനയിൽ ലഭിച്ച വീഡിയോകളിൽ പലതും സംസ്ഥാനത്തുള്ള ആറു വയസു മുതൽ 15 വരെയുള്ള കുട്ടികളുടേതാണെന്നും പൊലീസ് വ്യക്തമാക്കി.

TAGS: CASE DIARY, KERALA, CHILD ABUSE, ILLICIT VIDEOS, LOKNATH BEHRA, KERALA POLICE, INDIA, CHILD LABOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.