SignIn
Kerala Kaumudi Online
Tuesday, 08 July 2025 12.00 AM IST

36 മണിക്കൂറത്തെ ശ്രമത്തിൽ ഗുജറാത്തിലെ ദേവ് നദിയിലെ ഭീകരൻ പിടിയിൽ, അപകടകാരിയായ ഭീമൻ മുതലയെ തിരഞ്ഞത് വൃദ്ധയെ കൊലപ്പെടുത്തിയതിനെ തുടർന്ന്‌

Increase Font Size Decrease Font Size Print Page
forest

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദര ജില്ലയിലെ, മഹാദേവ്പുര ഗ്രാമത്തിലെ അമ്പത്തിനാലുകാരിയെ കൊലപ്പെടുത്തിയ മുതലയെ വഡോദര വനംവകുപ്പ് പിടികൂടി. 36 മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് ദേവ് നദിയിൽ നിന്ന് 13 അടി നീളമുള്ള മുതലയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.

വെള്ളിയാഴ്ച തുണികഴുകാനെത്തിയ അമ്പത്തിനാലുകാരിയെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. സ്ത്രീയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുതലയുമായുള്ള ദീർഘനേരത്തെ പോരാട്ടത്തിന് ശേഷമാണ് അധികൃതർ സ്ത്രീയുടെ മൃതദേഹം നദിയിൽ നിന്ന് പുറത്തെടുത്തത്.

ഈ വർഷം തുടങ്ങിയതിന് ശേഷമുള്ള മുതലയുടെ മൂന്നാമത്തെ ആക്രമണമാണിത്.മേയ് മാസത്തിൽ ഇതേ മുതല മറ്റൊരു സ്ത്രീയെ സമാനമായ രീതിയിൽ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചിരുന്നു.ഏഴ് വർഷത്തിലേറെയായി മുതല നദിയിലുണ്ടെന്നും, ഏഴ് പേരെ മാരകമായി ഉപദ്രവിച്ചതായും നാട്ടുകാർ പറയുന്നു. സ്ത്രീയുടെ മൃതദേഹം കിട്ടിയതിന് തൊട്ടുപിന്നാലെ വനംവകുപ്പ് മുതലയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, CROCODILE, KILLED WOMAN, FOREST DEPARTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.