ന്യൂഡൽഹി: രാജ്യത്തെ ഏറ്രവും വലിയ ടെലികോം കമ്പനികളിലൊന്നായ വൊഡാഫോൺ-ഐഡിയ നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 25,460 കോടി രൂപയുടെ റെക്കാഡ് നഷ്‌ടം നേരിട്ടു. 4,870.90 കോടി രൂപയായിരുന്നു 2019ലെ സമാനപാദത്തിലെ നഷ്‌ടം. 19,923.20 കോടി രൂപയുടെ 'അസാധാരണ നഷ്‌ടം" ഉണ്ടായത് കഴിഞ്ഞപാദത്തിൽ കമ്പനിക്ക് തിരിച്ചടിയായി.
വൊഡാഫോൺ - ഐഡിയ ലയനച്ചെലവ്, ലൈസൻസ് ഫീസുകൾ, അഡ്‌ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഇനത്തിൽ കേന്ദ്രത്തിന് കുടിശിക വീട്ടിയത്, വായ്‌പാത്തിരിച്ചടവിന് പണം നീക്കിവച്ചത് (പ്രൊവിഷൻസ്) എന്നിവ 'അസാധാരണ നഷ്‌ട"ത്തിന് കളമൊരുക്കി. പ്രവർത്തന വരുമാനം 5.42 ശതമാനം താഴ്‌ന്ന് 10,659.30 കോടി രൂപയിൽ എത്തിയതും വലച്ചു. ലോക്ക്ഡൗണിൽ കടകൾ അടഞ്ഞതിനാൽ റീചാർജുകൾ കുറഞ്ഞതും പ്രതിസന്ധിയായെന്ന് കമ്പനി വ്യക്തമാക്കി.
₹114
വൊഡാഫോൺ-ഐഡിയ നേടുന്ന ശരാശരി ഉപഭോക്തൃ വരുമാനം (എ.ആർ.പി.യു) ഏപ്രിൽ-ജൂണിൽ 114 രൂപയായി താഴ്‌ന്നത് കമ്പനിക്ക് ക്ഷീണമായി. ജനുവരി-മാർച്ചിൽ ഇത് 121 രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |