SignIn
Kerala Kaumudi Online
Thursday, 10 July 2025 5.28 PM IST

താൻ വിധവയാണെന്ന് പറഞ്ഞ്  യുവതി കെണിയൊരുക്കി, കോട്ടയത്തെ ഉന്നത രാഷ്ട്രീയ നേതാവിനെ കുടുക്കാനുള്ള ഹണിട്രാപ്പ് പദ്ധതി പൊളിഞ്ഞു

Increase Font Size Decrease Font Size Print Page
honey-trap

കോട്ടയം : നഗരത്തെ വിറപ്പിച്ച ഹണിട്രാപ്പ് സംഘം ലക്ഷ്യമിട്ടത് ഉന്നത രാഷ്ട്രീയ നേതാവിനെയും സ്വർണക്കട മുതലാളിയെയുമെന്ന് പൊലീസ്. ഇവരിൽ നിന്ന് കോടികൾ തട്ടുക എന്ന ലക്ഷ്യത്തോടെ സംഘം പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ചിങ്ങവനത്തെ സ്വർണ വ്യാപാരി കെണിയിലാകുന്നതും പ്രതികൾ പൊലീസ് പിടിയിലായതും. കേസിലെ മുഖ്യ ആസൂത്രകൻ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യ തൃക്കരിപ്പൂർ എളമ്പച്ചി പുത്തൻ പുരയിൽ ഫസീല (34), ഉദിനൂർ സ്വദേശി അൻസാർ (23), അൻസാറിന്റെ ഭാര്യ സുമ (30) എന്നിവരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. രണ്ടു പ്രതികളായ പ്രവീണിനെയും മുഹമ്മദ് ഹാനിഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കോട്ടയത്തെ പ്രമുഖ രാഷ്ട്രീയക്കാരനെ സ്ഥലം ഇടപാടിനെന്ന പേരിലാണ് പ്രതികൾ സമീപിച്ചത്. ഹണിട്രാപ്പ് കെണിയൊരുക്കുന്ന സ്ത്രീകളിൽ ഒരാൾ താൻ വിധവയാണെന്നാണ് നേതാവിനോട് പറഞ്ഞത്. വീട്ടിലെത്തിയ പ്രതികൾ നേരിട്ട് സംസാരിച്ചു. സ്ഥലം വില്പനയ്ക്കായി എത്താൻ നിർദേശിച്ച തീയതിയ്ക്ക് തൊട്ടു മുൻപാണ് ഇവർ പിടിയിലായത്. സ്വർണം വിൽക്കാനുണ്ടെന്ന വ്യാജേനയാണ് കോട്ടയം നഗരത്തിലെ സ്വർണ വ്യാപാരിയെ സംഘം കുടുക്കാൻ ശ്രമിച്ചത്. ഫ്ളാറ്റിൽ എത്താൻ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും ജുവലറിയിൽ നേരിട്ടെത്താൻ വ്യാപാരി അറിയിച്ചു. വീണ്ടും രണ്ടു തവണ കൂടി സംഘം ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

ആസൂത്രകൻ കുപ്രസിദ്ധ ഗുണ്ട

കുടമാളൂർ സ്വദേശിയും കണ്ണൂരിൽ കൊലക്കേസ് പ്രതിയുമായ കുപ്രസിദ്ധ ഗുണ്ടയാണ് കേസിലെ പ്രധാന ആസൂത്രകൻ. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ബംഗളൂരുവിലുണ്ടെന്നാണ് സൂചന.

TAGS: CASE DIARY, HONEY TRAP, KOTTAYAM, LADY, BLACK MAILING, POLICE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.