ന്യൂഡൽഹി : യു.പിയിലെ അയോദ്ധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനം. 'മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് "എന്നാണ് പേര് നൽകുക. തീരുമാനം യു.പി മന്ത്രിസഭ അംഗീകരിച്ചു. പാസായ പ്രമേയം ഇനി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന് കൈമാറും. രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളം ആയിരിക്കുമിതെന്നാണ് റിപ്പോർട്ട്.
300 കോടി രൂപ വിമാനത്താവള നിർമ്മാണത്തിനായി ചെലവഴിച്ചു. ഇതിന് പുറമെ 525 കോടി രൂപ കൂടി യോഗി സർക്കാർ അനുവദിച്ചു. നേരത്തെ ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് 'അയോദ്ധ്യ' എന്നാക്കി മാറ്റിയിരുന്നു. 2021 ഡിസംബറിൽ വിമാനത്താവള ജോലികൾ പൂർത്തീകരിക്കും. രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ അയോദ്ധ്യയിലേക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുമ്പോഴേക്കും അയോദ്ധ്യയെ ലോകത്തിലെ വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് യു.പി സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് വിമാനത്താവളവും നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |