തിരുവനന്തപുരം: നേമത്ത് എൽ ഡി എഫിനും തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി എസ് ഡി പി ഐ. ബി ജെ പിയുടെ സാദ്ധ്യത തടയാനാണ് രണ്ടുമണ്ഡലങ്ങളിലും ഇരുമുന്നണികളെയും സഹായിച്ചതെന്ന് എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള പറഞ്ഞു. കഴക്കൂട്ടം ഉൾപ്പടെ പാർട്ടിയ്‌ക്ക് സ്ഥാനാർത്ഥി ഇല്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയെന്നും എസ് ഡി പി ഐ വെളിപ്പെടുത്തി.
തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുകയും ബി ജെ പിക്ക് വിജയസാദ്ധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്ത രണ്ടു മണ്ഡലങ്ങളിലാണ് എസ് ഡി പി ഐ രാഷ്ട്രീയതീരുമാനപ്രകാരം വോട്ടുചെയ്‌തത്. നേമത്ത് കുമ്മനത്തിന്റെ വിജയം തടയാൻ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞാണ് വി ശിവൻകുട്ടിക്ക് ഒപ്പം നിന്നത്. പതിനായിരം വോട്ട് നേമത്തുണ്ടെന്നാണ് അവകാശവാദം. തിരുവനന്തപുരത്തെ മൂവായിരത്തോളം സ്വന്തം വോട്ട് വി എസ്.ശിവകുമാറിന് വിജയം ഉറപ്പിക്കുന്നതാണെന്ന് എസ് ഡി പി ഐ സൂചിപ്പിച്ചു.
കഴക്കൂട്ടത്ത് ബി ജെ പിയെ തോൽപ്പിക്കാൻ പ്രവർത്തകർ മനസാക്ഷിവോട്ട് ചെയ്‌തെന്നും എസ് ഡി പി ഐ അവകാശപ്പെട്ടു. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ് ഡി പി ഐയോട് വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. എസ് ഡി പി ഐ വോട്ടുകൾ വേണ്ടെന്ന മുന്നണികളുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന സംഘടനയുടെ വെളിപ്പെടുത്തൽ സംസ്ഥാനത്ത് പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |