കൊച്ചി: ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളുടെ വില്പനയിൽ വീണ്ടും മികച്ച വളർച്ച. 2019-20ൽ ആകെ 3,000 ഇ-കാറുകളാണ് പുതുതായി നിരത്തിലെത്തിയതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) അത് 4,588 എണ്ണമായി വർദ്ധിച്ചുവെന്ന് സൊസൈറ്റി ഒഫ് മാനുഫാക്‌ചറേഴ്‌സ് ഒഫ് ഇലക്‌ട്രിക് വെഹിക്കിൾസ് (എസ്.എം.ഇ.വി) വ്യക്തമാക്കി. 35 ശതമാനമാണ് വർദ്ധന.
2018-19ൽ ഇ-കാറുകളുടെ വില്പന വളർച്ച 200 ശതമാനം കുതിച്ചിരുന്നു. എന്നാൽ, 2019-20ൽ വില്പന 3,600 എണ്ണത്തിൽ നിന്ന് 3,400ലേക്ക് കുറയുകയായിരുന്നു. ഈ തിരിച്ചടിയിൽ നിന്നാണ് കൊവിഡ് പ്രതിസന്ധിയിലും തളരാതെ കഴിഞ്ഞവർഷം ഇ-കാറുകളുടെ മുന്നേറ്റം. അതേസമയം, മൊത്തം ഇ-വാഹന വില്പന ഇപ്പോഴും തളർച്ചയുടെ ട്രാക്കിലാണ്. 2.37 ലക്ഷം ഇലക്‌ട്രിക് വാഹനങ്ങളാണ് കഴിഞ്ഞവർഷം ആകെ വിറ്റുപോയത്; 2019-20നേക്കാൾ 25 ശതമാനം കുറവാണിത്. ഇന്ത്യയിലെ മൊത്തം വാഹന വില്പനയിൽ ഇപ്പോഴും ഇ-വാഹനങ്ങളുടെ പങ്ക് 1.2 ശതമാനം മാത്രമാണ്.
ഇ-വാഹനങ്ങളുടെ
വെല്ലുവിളികൾ
എസ്.ബി.ഐ., ആക്‌സിസ് ബാങ്ക് എന്നിങ്ങനെ ചുരുക്കം ബാങ്കുകളൊഴികെ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ ഇ-വാഹനങ്ങൾക്ക് വായ്‌പ നൽകാൻ മടിക്കുന്നു
കേരളം, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, തമിഴ്നാട് എന്നിങ്ങനെ ഏതാനും സംസ്ഥാനങ്ങൾ മാത്രമാണ് ഇപ്പോഴും ഇ-വാഹന നയം രൂപീകരിച്ചിട്ടുള്ളത്.
രാജ്യത്താകെ ഇപ്പോഴും 1,300ഓളം ചാർജിംഗ് സ്‌റ്റേഷനുകളേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |