തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ സ്‌ട്രോംഗ് റൂമുകൾ തുറന്നു തുടങ്ങി. കൗണ്ടിംഗ് ഏജന്റുമാരേയും കർശനമായ പരിശോധനയ്‌ക്ക് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടത്തിവിടുകയാണ്. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് വിജയപ്രതീക്ഷ പങ്കുവച്ചു. അതേസമയം, പുതുപ്പളളി പളളിയിലെ പ്രാർത്ഥനകൾക്ക് ശേഷം പുറത്തിറങ്ങിയ ഉമ്മൻചാണ്ടി, മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.
കഴക്കൂട്ടത്ത് ഇടത് മുന്നണിയ്ക്ക് നല്ല വിജയം നേടാനാവുമെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതീക്ഷ പ്രകടിപ്പിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വിജയം കൂടുതൽ സുഗമമാണ്. ശബരിമല പ്രധാന ചർച്ചയാക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും മണ്ഡലത്തിൽ വിലപോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതൽ ഉയർത്തിയത് കഴക്കൂട്ടത്തെന്നും അദ്ദേഹം പറഞ്ഞു.
സർവേകളിലല്ല ജനങ്ങളിലാണ് വിശ്വാസമെന്ന് കുണ്ടറയിലെ യു ഡി എഫ് സ്ഥാനാർത്ഥി പി സി വിഷ്‍ണുനാഥ് പറഞ്ഞു. കുണ്ടറയിൽ യു ഡി എഫ് വിജയം ഉണ്ടാകുമെന്നും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോഴിക്കോട് സൗത്തിൽ ശുഭപ്രതീക്ഷയെന്ന് മുസ്ലീം ലീഗിന്റെ ഏക വനിതാ സ്ഥാനാർത്ഥി. അഡ്വ നൂർബിന റഷീദ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |