SignIn
Kerala Kaumudi Online
Friday, 26 April 2024 1.08 PM IST

പാലായിലെ വിജയത്തിന് പിന്നിൽ ബിജെപിയുമായുള്ള വോട്ടുകച്ചവടം, എന്നാലും കാപ്പനെ അഭിനന്ദിക്കുന്നുവെന്ന് ജോസ് കെ മാണി

jose-k-mani

കോട്ടയം: പാലായിലെ പരാജയത്തിന് കാരണം വോട്ട് കച്ചവടമെന്ന ആരോപണവുമായി ജോസ് കെ മാണി രംഗത്ത്. മാണി സി കാപ്പനെ അഭിനന്ദിക്കുന്നുവെങ്കിലും, ബിജെപിയുമായുള്ള വോട്ട് കച്ചവടം അവിടെ നടന്നുവെന്നാണ് ജോസിന്റെ ആരോപണം. ഏറ്റവുമൊടുവിൽ ലഭിച്ച കണക്കുകൾ സൂചിപ്പിക്കുന്നത് അതാണെന്നാണ് ജോസ് കെ മാണിയുടെ വിശദീകരണം.

പതിനൊന്നായിരത്തിൽ അധികം വോട്ടുകൾക്കാണ് പാലായിൽ എൻസികെ നേതാവായ മാണി സി കാപ്പൻ പാലായിൽ ജയിച്ചു കയറിയത്. പാലയ്‌ക്ക് വേണ്ടിയുള്ള പിടിവലികൾക്ക് ഒടുവിലാണ് കാപ്പൻ എൻ.സി.പിയിൽനിന്നും ഇടതുപക്ഷത്തുനിന്നും മാറി കോൺഗ്രസിന് ഒപ്പം ചേർന്നത്. ആ തീരുമാനം ശരിയായിരുന്നുവെന്നാണ് കാപ്പന്റെ വിജയം തെളിയിക്കുന്നത്.

സ്വന്തം ബൂത്തിൽ പോലും ജോസ് കെ മാണിക്ക് ദയനീയ പരാജയം നേരിടേണ്ടി വന്നു. സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചിട്ടും പാലായിൽ ദയനീയ തോൽവിയാണ് ജോസിനെ കാത്തിരുന്നത്. സ്വന്തം വീടിരിക്കുന്ന ബൂത്തിൽ പോലും ഇദ്ദേഹം പിന്നിലാണ്. എട്ട് വോട്ടിനാണ് ജോസിന്റെ ബൂത്തിൽ മാണി സി. കാപ്പൻ ലീഡ് നേടിയത്.

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതൽ കാപ്പൻ വ്യക്തമായ മുൻതൂക്കം നേടിയിരുന്നു. ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും വൻ മുന്നേറ്റമാണ് കാപ്പൻ നടത്തിയത്. പോസ്റ്റൽ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് നില നിലനിർത്താനായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, JOSE K MANI, KERALA ELECTION, MANI C KAPAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.