ന്യൂഡൽഹി: കോടതിയിൽ ജഡ്ജിമാർ നടത്തുന്ന വാക്കാലുള്ള പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കാൻ കഴിയില്ലെന്നും വിവരങ്ങൾ ജനം അറിയുന്നത് കോടതിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷമായ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ബാറും ബെഞ്ചും തമ്മിലുള്ള ചർച്ചകൾ മാദ്ധ്യമങ്ങൾക്ക് പ്രധാനമാണ്. കോടതിയിൽ എന്ത് നടക്കുന്നുവെന്നത് പൊതുജനങ്ങൾക്ക് താത്പര്യമുള്ള കാര്യമാണ്. കോടതി അതിന്റെ ധർമ്മം നിറവേറ്റുന്നതെങ്ങനെ എന്ന് മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനാകും-ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |