ജിദ്ദ : കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായി തുടരുന്നതിനിടെ നിരവധി രാജ്യങ്ങളാണ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും പുനസ്ഥാപിക്കുകയും ചെയ്യുന്നത്. പല ഗൾഫ് രാജ്യങ്ങളും 7-10 ദിവസങ്ങളുടെ വിലക്കാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. അതിനാൽ വിലക്ക് നീങ്ങി യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവരാണ് പ്രവാസികളിലേറെയും. എന്നാൽ ഏതാനും ദിവസങ്ങളെന്നു പ്രഖ്യാപിച്ചിരുന്ന വിലക്ക് പിന്നീട് അനിശ്ചിത കാലത്തേക്ക് നീട്ടിയപ്പോൾ ഇരുട്ടടിയേറ്റ അവസ്ഥയിലായി ഇവരിൽ ഭൂരിഭാഗം പേരും. കൊവിഡ് വ്യാപനത്തിന്റെ തീവ്രത കൂടി വരുന്നതിന് അനുസരിച്ച് അതിനെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ മുന്നറിയിപ്പില്ലാതെ രാജ്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഇനിയെന്തു ചെയ്യണം എന്നറിയാതെ വലയുകയാണ് പ്രവാസി സമൂഹം.
ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് യാത്രാ വിലക്ക് നീട്ടിയ യു.എ.ഇ യുടെ പ്രഖ്യാപനം നിരവധി പ്രവാസികളുടെ ജോലി നഷ്ടപ്പെടാൻ കാരണമാകും. ഭീമമായ യാത്രാ ചിലവും നിയന്ത്രണങ്ങളിലുള്ള വ്യക്തതക്കുറവും മൂലം പ്രയാസപ്പെടുന്നവരും കുറവല്ല.
ഇന്നു രാത്രി മുതല്‍ നേപ്പാളിലെ കാഠ്മണ്ഡു രാജ്യാന്തര വിമാനത്താവളം താത്ക്കാലികമായി അടയ്ക്കുമെന്ന് യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പ് ലഭിച്ചു. ഇതേതുടര്‍ന്ന് ഈ വഴി യുഎഇയിലേക്കും മറ്റുള്ള രാജ്യങ്ങളിലേക്കും പോകാമെന്ന പ്രതീക്ഷയും ഇല്ലാതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |