SignIn
Kerala Kaumudi Online
Sunday, 06 July 2025 6.22 PM IST

മൃതദേഹങ്ങളുടെ വസ്ത്രം മോഷ്ടിച്ച് വില്‍ക്കുന്ന സംഘം പിടിയിൽ; ഏഴം​ഗസംഘം അറസ്റ്റിലായത് തൊണ്ടിമുതലുകളുമായി

Increase Font Size Decrease Font Size Print Page
baghpat

ബാ​ഗ്‌പത്: മൃതദേഹങ്ങളിൽ നിന്നും വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ഏഴംഗ സംഘത്തെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ശ്മശാനങ്ങളില്‍ നിന്നും ചുടുകാട്ടിൽ നിന്നും വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തെ പടിഞ്ഞാറൻ യു.പിയിലെ ബാ​ഗ്‌പതില്‍ നിന്നാണ് പിടികൂടിയത്. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുകയും മരണസംഖ്യ ഉയരുകയും ചെയ്ത വേളയിലാണ് ഇവർ പൊലീസ് പിടിയിലായിരിക്കുന്നത്.

മോഷ്ടിച്ച വസ്ത്രങ്ങള്‍ വൃത്തിയായി അലക്കി ഇസ്തിരിയിട്ട് ഗ്വാളിയോര്‍ കമ്പനിയുടെ ലേബലിൽ ഇവർ വില്‍ക്കുകയായിരുന്നു. മൃതദേഹം മറയ്ക്കാൻ ഉപയോ​ഗിക്കുന്ന പുതപ്പ്, വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍ സാരികൾ എന്നിവയാണ് സംഘം മോഷ്ടിച്ചിരുന്നത്. സംഘത്തില്‍ നിന്നും 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വെള്ള സാരികള്‍, മറ്റ് വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശത്തെ ചില വസ്ത്ര വ്യാപാരികൾക്ക് സംഘവുമായി ഇടപാടുണ്ടായിരുന്നതായും ഒരു ദിവസത്തെ മോഷണത്തിന് 300 രൂപ നൽകിയിരുന്നതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഏഴു പേരിൽ മൂന്നു പേർ ഒരേ കുടുംബത്തിൽ നിന്നുളളവരാണ്. കഴിഞ്ഞ പത്തു വര്‍ഷമായി മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ച് ഇവർ മോഷണം നടത്തി വരികയായിരുന്നു. മോഷണക്കുറ്റം കൂടാതെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

TAGS: CASE DIARY, STEAL CLOTHES, CREMATORIUM, UTHAR PRADESH, COVID, COVID19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.