ഹരാരേ : 2003ൽ ആദ്യമായി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോൾ തബീഷ് ഖാന്റെ സ്വപ്നം പാകിസ്ഥാനുവേണ്ടി ടെസ്റ്റ് കളിക്കുക എന്നതായിരുന്നു. പക്ഷേ ആ സ്വപ്നം സഫലമാകാൻ 18 വർഷം കാത്തിരിക്കേണ്ടിവന്നു. എന്നാൽ ആദ്യമായി കളിക്കാനിറങ്ങിയ ടെസ്റ്റിന്റെ ആദ്യ ഓവറിൽത്തന്നെ തബീഷ് വിക്കറ്റ് വീഴ്ത്തി . ഇതോടെ തബീഷിന്റെ കാത്തിരിപ്പും വിക്കറ്റ് നേട്ടവും സോഷ്യൽ മീഡിയയിൽ വൈറലായി.
36-ാം വയസിൽ സിംബാബ്‌വെയ്ക്ക് എതിരെയുള്ള ടെസ്റ്റിലാണ് തബീഷ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ഓവറിലെ അവസാന പന്തിൽത്തന്നെ സിംബാബ്‌വെ ഓപ്പണർ തരിസായിയെ എൽ.ബിയിൽ കുരുക്കി ആദ്യ ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കി. പ്രതീക്ഷ കൈവിടാതെ കാത്തിരുന്നാൾ എത്രനാൾ കഴിഞ്ഞാലും ഫലമുണ്ടാകും എന്നതിന്റെ തെളിവാണ് തബീഷിന്റെ വിജയം എന്നാണ് മുൻ താരങ്ങളടക്കം ചൂണ്ടിക്കാട്ടുന്നത്.
ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 137 മത്സരങ്ങളിൽ നിന്ന് 598 വിക്കറ്റുകൾ സ്വന്തമാക്കിയതിന് ശേഷമാണ് തബീഷിന് ടെസ്റ്റ് കളിക്കാൻ അവസരം ലഭിച്ചത്.
പാകിസ്ഥാനുവേണ്ടി ടെസ്റ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായമേറിയ മൂന്നാമത്തെ താരമാണ് തബീഷ്.
മുൻ പാക് ക്യാപ്ടൻ വസീം അക്രം വിരമിച്ച 36-ാം വയസിലാണ് തബീഷ് ടെസ്റ്റിൽ അരങ്ങേറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |