കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വിവിധ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോർട്ടിൽ പറയുന്നത്.
മറ്റ് രക്തഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. 'ഒ' രക്തഗ്രൂപ്പിൽപ്പെട്ടവർക്കാണ് ഏറ്റവും കുറവ് രോഗം ബാധിച്ചതെന്നും, അവരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കിൽ വളരെ നേരിയ ലക്ഷണങ്ങളുണ്ടായിരുന്നവരോ ആണെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ മാംസം കഴിക്കുന്നവർക്ക് സസ്യഭുക്കുകളേക്കാൾ കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. വെജിറ്റേറിയൻ ഭക്ഷണത്തിലെ ഉയർന്ന ഫൈബർ ആണ് ഈ വ്യത്യാസത്തിന് കാരണം. ഫൈബർ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീർണതകൾ തടയാനും സഹായിക്കും.
അതേസമയം ബാക്കി രക്തഗ്രൂപ്പുകൾക്ക് കൊവിഡ് ബാധിക്കാൻ ഒട്ടും സാദ്ധ്യത ഇല്ലെന്നല്ല പറഞ്ഞതിനർത്ഥം. എല്ലാം ഒരു വ്യക്തിയുടെ ജനിതകഘടനയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ആഗ്രയിലെ പാത്തോളജിസ്റ്റ് ഡോ. അശോക് ശർമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |