മഞ്ചേരി: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഓക്സിജൻ സംഭരണി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസ്സം നീങ്ങി. നിരപ്പില്ലാത്ത സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇനോക്സ് എയർ പ്രൊഡക്ട് അധികൃതർ തടസ്സവാദം ഉന്നയിച്ചിരുന്നത്. സ്ഥലം മണ്ണിട്ട് ഉയർത്തി പ്രശ്നം പരിഹരിക്കാൻ ആണ് നിലവിലെ തീരുമാനം. ജില്ലാ ഭരണകൂടം ഇടപെട്ടാണ് തടസ്സം പരിഹരിച്ചത്.10,000 ലിറ്റർ ശേഷിയുള്ള സംഭരണി സ്ഥാപിക്കാനുള്ള സൗകര്യങ്ങൾ ഒരാഴ്ചയ്ക്കകം ഒരുക്കും.
സംഭരണി സ്ഥാപിക്കുന്ന കഞ്ചിക്കോട് ഇനോക്സ് എയർ പ്രൊഡക്ട്, പണി നടത്തുന്ന യു.എൽ.സി.സി, പി.കെ.സ്റ്റീൽ എന്നിവർ സ്ഥലം പരിശോധിച്ച് തടസ്സം നീക്കാനുള്ള ധാരണയിലെത്തി.
പാലക്കാട് കഞ്ചിക്കോട് നിന്ന് സംഭരണി എത്തിച്ചെങ്കിലും നിരപ്പ് അല്ലാത്ത സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇനോക്സ് എയർ പ്രൊഡ്രക്ട് അധികൃതർ തടസ്സവാദം ഉന്നയിച്ചത്.സ്ഥലം മണ്ണ് നികത്തി ഉയർത്തി പ്രശ്നം പരിഹരിക്കാൻ ആണ് നിലവിൽ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ പ്ലാൻ, എസ്റ്റിമേറ്റ് തയ്യാറാക്കൽ, വിതരണ ലൈൻ സ്ഥാപിക്കൽ, ലൈസൻസ് ലഭ്യമാക്കൽ എന്നിവ പൂർത്തിയാകുന്നതോടെ സംഭരണിയിൽ നിന്ന് ഓക്സിജൻ വിതരണം തുടങ്ങാനാകും. കളക്ടർ കെ.ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ ജെ.ഒ.അരുൺ, യു.എൽ.സി.സി ചീഫ് പ്രോജക്ട് മാനേജർ കിഷോർ, പി.കെ.സ്റ്റീൽ ഡിജിഎം ഷേക്സ്പിയർ, സീനിയർ മാനേജർ ഷാജിത്ത്, സിനിയർ എഞ്ചിനീയർ ജയിംസ് ആശുപത്രി സുപ്രണ്ട് ഡോക്ടർ കെ.വി.നന്ദകുമാർ, എ.ഇ.സ്വരൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |