പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. കാർഷിക മേഖലയിൽ മാത്രം 18.64 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ആകെ 71.8 ഹെക്ടറിലായി 1314 കർഷകരുടെ കൃഷി നശിച്ചതായാണ് ജില്ലാ കൃഷി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിനാശം അട്ടപ്പാടി മേഖലയിലാണ്. അഗളിയുടെ പലഭാഗത്തും ഏലവും വാഴയും കവുങ്ങും കുരുമുളകും മരച്ചീനിയും ശക്തമായ കാറ്റിലും മഴയിലും വീണു നശിച്ചു. അഗളിയില്‍ 17.80 ഹെക്ടർ ഏലകൃഷി നശിച്ചു. ആകെ 56 കർഷകർക്കായി 1246 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
മറ്റ് നാശനഷ്ടങ്ങളുടെ കണക്ക്
40.40 ഹെക്ടറിൽ 83,500 കുലച്ച വാഴകർ വീണു. 563 കർഷകർക്കായി 501 ലക്ഷം രൂപയുടെ നഷ്ടം
7.70 ഹെക്ടറിൽ കുലയ്ക്കാത്ത 18,800 വാഴകൾ വീണു. 316 കർഷകർക്കായി 75.20 ലക്ഷം രൂപയുടെ നഷ്ടം
3.20 ഹെക്ടറിൽ കായ്ച്ച 5850 കവുങ്ങുകൾ വീണു. 194 കർഷകർക്കായി 17.55 ലക്ഷം രൂപ നഷ്ടം
ഒരു ഹെക്ടറിൽ കായ്ക്കാത്ത 1500 കവുങ്ങുകളും വീണു. 46 കർഷകർക്കായി 3.75 ലക്ഷം രൂപ നഷ്ടം.
രണ്ട് ഹെക്ടറിൽ കായ്ച്ച 2500 കുരുമുളകു ചെടികൾ നശിച്ചു. 46 കർഷകർക്കായി 18.75 ലക്ഷം രൂപ നഷ്ടം.
14 ഹെക്ടറിൽ മരച്ചീനികൃഷി നശിച്ചു. 88 കർഷകർക്കായി 1.82 ലക്ഷം രൂപ നഷ്ടം.
ജില്ലയിൽ ആകെ 0.5 ഹെക്ടറിലാണ് പച്ചക്കറികൃഷി നശിച്ചത്. ഇതിൽ 0.22 ലക്ഷം രൂപയാണ് നഷ്ടം ഉണ്ടായത്. നെന്മാറ മേഖലയിലാണ് പച്ചക്കറി നാശം കൂടുതൽ.
പി.ആർ.ഷീല, ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |