പത്തനംതിട്ട: കനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്തു തുടങ്ങി. ഒൻപത് ദിവസത്തേക്കാണ് പ്രതിയെ പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഇന്നലെ അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തത്. തിരുവല്ല ക്രൈംബ്രാഞ്ച് ഒാഫീസിലാണ് ചോദ്യം ചെയ്യൽ.
വിജീഷ് കൈകാര‌്യംചെയ്ത അക്കൗണ്ടുകളെപ്പറ്റി ബാങ്കിംഗ് രംഗത്തെ വിദഗ്ദ്ധരെക്കൊണ്ട് പരിശോധന നടത്തും. വിജീഷ് ജോലിചെയ്ത കനറാ ബാങ്ക് ശാഖയിലെ ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യും. പണം തട്ടിപ്പിൽ മറ്റുചിലർക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസ് ആദ്യം അന്വേഷിച്ച പത്തനംതിട്ട പൊലീസിനും ഇതേ നിലപാടാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെ കുറ്റം തെളിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ആവശ്യമെങ്കിൽ വിജീഷിനെ കനറാ ബാങ്ക് ശാഖയിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തുമെന്ന് സി.ഐ. സുധീർ പറഞ്ഞു. പണം എങ്ങോട്ടാണ് വിജീഷ് അവസാനമായി മാറ്റിയതെന്ന് വ്യക്തമായിട്ടില്ല. സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിൽ വിജീഷ് തുടങ്ങിയ വ്യാജ അക്കൗണ്ടുകളിലേക്കും പണം മാറ്റിയെന്നാണ് പ്രതി ആദ്യം പറഞ്ഞത്. ഇൗ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ പണം കണ്ടെത്താനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |