കോട്ടയം : ജില്ലയിലെമ്പാടും റബർ തോട്ടങ്ങളിൽ പതിവായുള്ള പാവടയിടീൽ (റെയിൻ ഗാർഡനിംഗ്) ഇക്കുറി പാളി. മഴനേരത്തെ തുടങ്ങിയതും ലോക്ക് ഡൗണുമാണ് പണിയായത്. സാധാരണ ഈ സമയങ്ങളിൽ 60-75 ശതമാനംവരെ ജോലികൾ പൂർത്തിയാകുന്നതാണ്. ചെറുപ്പക്കാർക്ക് അധിക വരുമാനം കൂടി ലഭിക്കുന്ന സമയംകൂടിയായിരുന്നു. ലോക്ക്ഡൗൺ മൂലം പ്ളാസ്റ്റിക്കും പശയുമടക്കമുള്ള വസ്തുക്കൾ ലഭിക്കാത്തതും പെരുമഴയും മൂലം ഭൂരിഭാഗം തോട്ടങ്ങളിലും റെയിൻ ഗാർഡനിംഗ് നടന്നിട്ടില്ല. കറകൂടുതലായി ലഭിക്കുന്ന സമയമായിട്ടും പലേടത്തും ടാപ്പിംഗും മുടങ്ങി. മലയോര മേഖലയിൽ ടാപ്പിംഗ് മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. തോട്ടങ്ങളിൽ തൊഴിലാളികൾക്ക് ചെലവ് കാശ് കൊടുക്കുന്നുണ്ടെങ്കിലും ചെറുകിട ടാപ്പിംഗ് തൊഴിലാളികൾ ദുരിതത്തിലാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |