കോന്നി : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ച ജില്ല പത്തനംതിട്ടയാണ്. സംസ്ഥാന ശരാശരിയിൽ കൂടുതൽ മഴ രേഖപ്പെടുത്തിയത് ജില്ലയിലെ കോന്നിയിലും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഇത്തവണ 97 ശതമാനം അധിക മഴ ലഭിച്ചപ്പോൾ കോന്നിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മഴപാനിയിൽ രേഖപ്പെടുത്തിയത് 120 ശതമാനം അധിക മഴയാണ്. മാർച്ച് ആദ്യവാരം മുതൽ മേയ് അവസാനവാരം വരെയുള്ള കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകളിലാണ് പത്തനംതിട്ടയും കോന്നിയും ഒന്നാമത്ത് എത്തിനിൽക്കുന്നത്.
ശരാശരി 34 സെന്റീമീറ്റർ അധിക മഴയാണ് സാധാരണ ലഭിക്കുന്നത്. സംസ്ഥാനത്ത് 58.5 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാധാരണ 20 ശതമാനം അധിക മഴയാണ് മുൻ വർഷങ്ങളിൽ ലഭിച്ചിരുന്നത്. രണ്ട് ന്യൂനമർദ്ദങ്ങളെ തുടർന്നുണ്ടായ മഴയാണ് ഇത്രയും വർദ്ധനവിന് കാരണം. തോരാമഴ ചെയ്ത കഴിഞ്ഞ ദിവസം മാത്രം കോന്നിയിൽ 25 മില്ലീമീറ്റർ രേഖപ്പെടുത്തി. ഇടവപ്പാതി കൂടി എത്തുന്നതോടെ മഴയുടെ വളവ് വീണ്ടും ഉയരും.
കോന്നിയിൽ ചരിത്ര മഴ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നൂറോളം മഴമാപിനികളിൽ നിന്നാണ് വേനൽ മഴയുടെ കണക്കെടുത്തത്. ഇതിൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള കോന്നി മഴമാപിനിയിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്.
കോന്നിയിൽ 120.58 ശതമാനം അധിക മഴ ലഭിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും വനം വകുപ്പിന്റെയും കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ വർഷങ്ങളിലും കോന്നി തന്നെയായിരുന്നു മുന്നിൽ.
ജില്ലയിൽ ലഭിച്ചത് 99 ശതമാനം അധിക മഴ
ജില്ലയിൽ 99 ശതമാനം അധിക മഴ ലഭിച്ചെണ് മഴമാപിനികളിലെ കണക്ക് വ്യക്തമാക്കുന്നത്. ഇത് റെക്കാഡാണ്. 89 ശതമാനം അധിക മഴ ലഭിച്ച് പുനലൂരും 86 ശതമാനം അധിക മഴ ലഭിച്ച് കാഞ്ഞിരപ്പള്ളിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. കക്കി ഡാം പ്രദേശത്ത് 11 സെന്റീമീറ്റവും പമ്പാ ഡാം പ്രദേശത്ത് 9 സെന്റീമീറ്റവും സീതത്തോട്ടിൽ 7 സെന്റീമീറ്ററും പമ്പയുടെ വൃഷ്ടി പ്രദേശത്ത് 6.9 സെന്റീമീറ്ററും അധിക മഴ ലഭിച്ചാണ് പത്തനംതിട്ട ഒന്നാമത് എത്തിയത്.
വിവിധ ജില്ലകളിൽ ലഭിച്ച അധിക മഴ
(ശതമാനം അടിസ്ഥാനത്തിൽ)
കോട്ടയം : 87.1
കണ്ണൂർ : 66.2
എറണാകുളം : 65.7
തിരുവനന്തപുരം : 64
കാസർഗോഡ് : 60.9
വയനാട് : 31.2
കൊല്ലം : 30.4
മലപ്പുറം : 23.2
ഇടുക്കി : 22.1
ആലപ്പുഴ : 20.9
കോഴിക്കോട് : 19.8
പാലക്കാട് : 18
തൃശൂർ : 15.6
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |