ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിലെ ചിന്ന ജോനാഗിരി മേഖലയിലെ കർഷകന് 30 കാരറ്റിന്റെ വജ്രം കിട്ടിയെന്ന് റിപ്പോർട്ട്. സ്വന്തം കൃഷിയിടത്തിൽ നിന്നാണ് കർഷകന് വജ്രം ലഭിച്ചതെന്നും ഇത് പ്രാദേശിക വ്യാപാരിക്ക് 1.2 കോടി രൂപയ്ക്ക് വിൽപന നടത്തിയെന്നുമുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
കർഷകന് വജ്രം ലഭിച്ചുവെന്ന വാർത്ത പൊലീസും സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും കുർനൂൽ എസ്.പി അറിയിച്ചു. ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ വജ്രം ലഭിക്കുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മൺസൂൺ മഴയിൽ ഭൂമിയുടെ മുകൾ ഭാഗത്തെ മണ്ണ് ഒഴുകി പോകുമ്പോഴാണ് വിലപിടിപ്പുള്ള കല്ലുകൾ ലഭിക്കുയെന്ന് കുർനൂൽ എസ്.പി അറിയിച്ചു. 2019ൽ കുർനൂലിലെ കർഷകന് 60 ലക്ഷം വില വരുന്ന വജ്രം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |